എല്ലാവർക്കും മൊമന്റോ നൽകി, എന്നെ ക്ഷണിക്കാതായപ്പോൾ അപ്സറ്റായി, ആസിഫ് അലിയോട് വിവേചനം കാണിച്ചതല്ല; വിവാദത്തിന് മറുപടിയുമായി രമേഷ് നാരായൺ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എല്ലാവർക്കും മൊമന്റോ നൽകി, എന്നെ ക്ഷണിക്കാതായപ്പോൾ അപ്സറ്റായി, ആസിഫ് അലിയോട് വിവേചനം കാണിച്ചതല്ല; വിവാദത്തിന് മറുപടിയുമായി രമേഷ് നാരായൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 03:03 pm IST
FacebookTwitterWhatsAppTelegram

എറണാകുളം: എംടി വാസുദേവൻ നായരുടെ ഒൻപത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി സിനിമകളായ ‘മനോരഥങ്ങള്‍’ ട്രെയിലര്‍ റിലീസിനിടെ നടന്ന വിവാദമാണ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുരസ്‌കാരദാന ചടങ്ങില്‍ നടന്‍ ആസിഫ് അലിയെ സംഗീതജ്ഞൻ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന രീതിയിലാണ് പുതിയ വിവാദം.

ആന്തോളജി സീരീസിലെ ‘സ്വർ​ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന് സം​ഗീതം നൽകിയത് മലയാള സിനിമയ്‌ക്ക് അടക്കം നിരവധി സംഭാവനകൾ നൽകിയ പ്രമുഖ സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. ‘മനോരഥങ്ങൾ’ എന്ന ചിത്രത്തിന്‍റെ ലോഞ്ചിംഗിനിടയില്‍ ചിത്രത്തിന്‍റെ അണിയറക്കാരെയെല്ലാം ആദരിച്ചിരുന്നു എന്നാല്‍ രമേഷ് നാരായണിനെ വേദിയിലേക്ക് വിളിച്ചില്ല. ഒടുവിൽ ഇത് സംഘാടകരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെ ക്ഷണിച്ചത്.

എന്നാൽ, ആസിഫ് അലിയിൽ നിന്നും രമേഷ് നാരായൺ പുരസ്കാരം വാങ്ങിയതിന് ശേഷം ആലിം​ഗനം ചെയ്തില്ലെന്നും മുഖത്ത് നോക്കിയില്ലെന്നുമാണ് സോഷ്യൽ മീഡിയ ചൂണ്ടികാണിക്കുന്നത്. കൂടാതെ പുരസ്കാരം വാങ്ങിയ ശേഷം സംവിധായകൻ ജയരാജനെ വിളിച്ച് വീണ്ടും പുരസ്കാരം സ്വീകരിച്ചെന്നുമാണ് വിവാദം. വിമർശനങ്ങൾ കടുത്തതോടെ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കി രമേഷ് നാരായൺ രം​ഗത്തെത്തി. ആസിഫ് അലിയെ അപമാനിക്കുകയോ വിവേചനം കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് സംഗീത സംവിധായകൻ പ്രതികരിച്ചു. കാര്യങ്ങൾ മനസിലാക്കാതെ, സൈബറാക്രമണം നടത്തുന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘ആസിഫ് അലിയെ ഒരിക്കലും അപമാനിച്ചിട്ടില്ല. ജീവിതത്തിൽ ആരോടും യാതൊരു വിവേചനം കാണിക്കാത്ത വ്യക്തിയാണ് ഞാൻ. ആസിഫ് അലിയുടെ കയ്യിൽ നിന്നും അവാർഡ് സ്വീകരിച്ചതിന് ശേഷം അദ്ദേഹത്തിന്റെ തോളിൽ തട്ടുകയും ചെയ്തിരുന്നു. അതും വീഡിയോയിൽ ഉണ്ട്. കരുതികൂട്ടി ആസിഫ് അലിയെ അപമാനിക്കേണ്ട ആവശ്യമില്ല. യുവ നടന്മാരിൽ ഇഷ്ടപ്പെട്ട ഒരാളാണ് ആസിഫ്.

എം ഡി സാറിന്റെ ആന്തോളജി സിനിമകളിൽ ഒന്നിൽ നേരത്തെ സം​ഗീത സംവിധാനം ചെയ്തിട്ടുണ്ട്. അത് ജയരാജാണ് സംവിധാനം ചെയ്തത്. ആ വേദിയിൽ രഞ്ജിത്തിന്റെ സിനിമ ഉണ്ടായിരുന്നു. ആ സിനിമയുടെ സം​ഗീത സംവിധായകനെ ഉൾപ്പെടെ വിളിച്ച് അനുമോദിച്ചിരുന്നു. എല്ലാ സിനിമയുടെയും മുഴുവൻ അം​ഗങ്ങളെയും വിളിച്ചു.

ജയരാജന്റെ സിനിമ എത്തിയപ്പോൾ അദ്ദേഹത്തെയും ക്രൂവിലുള്ള മറ്റ് അം​ഗങ്ങളെയും വിളിച്ചു. സം​ഗീത സംവിധായകനായ എന്റെ പേര് അവർ പരാമർശിച്ചതുമില്ല. വിളിച്ചതുമില്ല, പെട്ടെന്ന് എന്റെ പേര് വിളിക്കാത്തതിൽ അസ്വസ്ഥനായി. എങ്കിലും പ്രശ്നമില്ല എന്നു ചിന്തിച്ചു ഇതൊക്കെ കഴിഞ്ഞതിന് ശേഷം എംടിയുടെ മകൾ അശ്വതിയോട് ഞാൻ പോകുകയാണെന്ന് പറ‍ഞ്ഞു. കാരണം, എനിക്ക് തിരുവനന്തപുരം വരെ എത്തേണ്ടതുണ്ട്. അപ്പോഴാണ്, അശ്വതി ചോദിക്കുന്നത് സാർ, മൊമന്റോ വാങ്ങിച്ചില്ലലോ… സ്റ്റേജിൽ കയറിയില്ലലോ…

പെട്ടെന്ന് അശ്വതി അവതാരകയുടെ അടുക്കലെത്തി കാര്യം വിശദീകരിച്ചു എന്ന് തോന്നുന്നു. ഞാൻ പോകാനായി ഇറങ്ങുന്ന തിരക്കിനിടയിൽ എന്റെ പേര് മാറി സന്തോഷ് നാരായൺ എന്നൊക്കെ അവതാരക പറയുന്നത് കേട്ടു. വേദിയുടെ താഴെ നിൽക്കുന്നത് കൊണ്ട് വ്യക്തമായില്ല. കുറച്ചു കഴിഞ്ഞതും ആസിഫ് അലി ഓടി വന്ന് മൊമന്റോ എന്റെ കയ്യിൽ തന്നു. ഞാൻ അത് വാങ്ങുകയും ചെയ്തു.

വേദിയിൽ ജയരാജ് കൂടി ഇരിക്കുന്നതുകൊണ്ട് അദ്ദേഹം കൂടി ഈ വേദിയിൽ വരണം എന്നൊരു ആ​ഗ്രഹം എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ഞാൻ ജയരാജിനെ കൂടി വിളിച്ചത്. ജയരാജ് വന്നപ്പോഴേക്കും അവിടെ ആസിഫ് അലി ഇല്ല. അദ്ദേഹം അവിടെ നിന്നും പോയി കഴിഞ്ഞിരുന്നു. ഇത് മാത്രമാണ് അവിടെ നടന്നത്. ആ വേദിയിൽ ഒരു മൊമന്റോ പ്രതീക്ഷിച്ചിട്ടല്ല പോയത്. എം ഡി സാറിന്റെ പിറന്നാൾ ആഘോഷത്തിന് പോകാൻ കഴിഞ്ഞല്ലോ എന്ന ചിന്തായിലാണ് എത്തിയത്. എല്ലാ സം​ഗീത സംവിധായകർക്കും മൊമന്റോ നൽകിയിട്ട് എന്നെ വേദിയിലേക്ക് ക്ഷണിക്കുകയോ നൽകുകയോ ചെയ്യാത്തിൽ അപ്സറ്റായി പോയി.’- രമേഷ് നാരായൺ പറഞ്ഞു.

 

Tags: asif alijayarajManorathangalM T VasudevannairRamesh narayan
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies