റഡാറിനൊപ്പം 'സെൽഫിയും വീഡിയോയുമായി' എസ്പി; മുഖ്യമന്ത്രി 'പിറന്നാൾ വാഴ്ത്തുക്കൾ' അറിയിക്കാൻ ഖർ​ഗെയുടെ വസതിയിൽ; മറുപടി നൽകി മലയാളികൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റഡാറിനൊപ്പം ‘സെൽഫിയും വീഡിയോയുമായി’ എസ്പി; മുഖ്യമന്ത്രി ‘പിറന്നാൾ വാഴ്‌ത്തുക്കൾ’ അറിയിക്കാൻ ഖർ​ഗെയുടെ വസതിയിൽ; മറുപടി നൽകി മലയാളികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 12:36 pm IST
FacebookTwitterWhatsAppTelegram

മണ്ണിനടിയിൽ കുടുങ്ങിയ ജീ‌വനായി തിരച്ചിൽ ആരംഭിച്ചിട്ട് ഇന്നേക്ക് ആറ് നാൾ. ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുനായി കേരളം ഒന്നടങ്കം പ്രാർത്ഥനയിലും പ്രതീക്ഷയിലുമാണ്. രക്ഷാപ്രവർ‌ത്തനത്തിന്റെ സുവർണ നിമിഷങ്ങൾ പാഴാക്കി കളഞ്ഞ കർണാടക സർക്കാരിനെതിരെയും പൊലീസിനുമെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഇന്ത്യയിലെവിടെ ദുരന്തമുണ്ടായാലും ഓടിയെത്തുന്ന മലയാളി രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേലിയെ ദുരന്തമുഖത്തെത്തിച്ചതിന് പിന്നാലെ നാടകീയ രം​ഗങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ലോറിയുടമ മനാഫിനെതിരെ കർണാടക പൊലീസിന്റെ വക കയ്യേറ്റശ്രമം, പിടിച്ചുവലി. കാർവാർ എസ്.പി മനാഫിന്റെ മുഖത്തടിക്കുന്ന വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് എസ്പിയുടെ ഫേസ്ബുക്ക് പേജിൽ ‘റഡാറിനൊപ്പമുള്ള സെൽഫി’ പ്രത്യക്ഷപ്പെട്ടത്.

രക്ഷാപ്രവർത്തനം വിനോദമാക്കുന്ന നിലപാടാണ് സർക്കാരും പൊലീസും നടത്തുന്നതെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മനുഷ്യത്വം മരവിക്കുന്ന ഈ ചിത്രത്തിനെതിരെ വിമർശനം ഉയരുകയാണ്. കാർവർ എസ്പിയുടെ ഫേസ്ബുക്കിൽ മലയാളികൾ‌ പൊങ്കാലയിടുകയാണ്. നിരവധി പേരാണ് പൊലീസിന്റെ വീഴ്ച തുറന്നുപറഞ്ഞിരിക്കുന്നത്. മനുഷ്യനാവടാ ആദ്യമെന്നും ഞങ്ങളടെ പിള്ളേരെ അടിക്കുവോയെന്നും ഉളുപ്പുണ്ടോയെന്നും തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെയുള്ളത്.

പൊലീസ് മാത്രമല്ല ഇത്തരത്തിൽ അലംഭാവം തുടരുന്നതെന്നും ഏറെ വേദനാജനകമാണ്. സംസ്ഥാനത്ത് ഇത്രയേറെ വലിയൊരു ദുരന്തം നടന്നിട്ടും ഇത്രയേറെ മനുഷ്യ ജീവനുകൾ പൊലിഞ്ഞിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ അതൊന്നും അറിഞ്ഞിട്ടില്ല. കോൺ​ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖ​ർ​ഗെയുടെ പിറന്നാൾ ആഘോഷത്തിൻ‌റെ തിരക്കിലാണ് അദ്ദേഹം. ഖർ​ഗെയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടിട്ടുണ്ട്. 83 പിറന്നാൾ ആഘോഷിക്കുന്ന ഖർ‌​ഗെയ്‌ക്ക് ആശംസകൾ എന്ന തലക്കെട്ടും നൽകിയിട്ടുണ്ട്.


ദുരന്ത പ്രദേശത്ത് ഇതുവരെ എത്താൻ സാധിക്കാതിരുന്ന അദ്ദേഹം വളരെ കൃത്യമായി ഖർ​ഗെയ്‌ക്ക് പിറന്നാൾ വാഴ്‌ത്തുക്കളേകാൻ എത്തിയല്ലോയെന്നാണ് സമൂഹ​മാദ്ധ്യമങ്ങളിൽ ഉയരുന്ന ചോദ്യം. ഈ പോസ്റ്റിന്റെ കമൻ്റ് ബോക്സിലും മലയാളികൾ രോഷം പ്രകടിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ തെക്കേ അതിരിൽ കേരളമെന്നൊരു നാടുണ്ടെന്നും അവിടുത്തെ കാറ്റെങ്കിലുമൊന്ന് ഏറ്റിരുന്നെങ്കിൽ മനുഷ്യത്വം തൊട്ട് തീണ്ടിയേനെ, മനുഷ്യജീവന് പുല്ലുവില കൽപിക്കാത്ത കർണാടക സർക്കാർ രാജി വയ്‌ക്കണം എന്ന് തുടങ്ങിയ കമൻ്റുകളാണ് താഴെ വരുന്നത്.

ഇതിന് പുറമേ കേരളം കണ്ട എക്കാലത്തെയും വലിയ ദുരന്തങ്ങളെയും അത്ര തന്നെ രക്ഷാപ്രവർത്തനങ്ങളെയും മലയാളികൾ കർണാടക ഓർമിപ്പിക്കുന്നുണ്ട്, മാതൃകയാക്കാൻ നിർദ്ദേശിക്കുന്നുണ്ട്. കവളപ്പാറ,പെട്ടിമുടി ദുരന്തങ്ങളെയും അവയെ കേരളം സമീപിച്ച രീതികളെയും രക്ഷാപ്രവർത്തനവും മലയാളികൾ ഓർമപ്പെടുത്തുന്നു. ദേശീയപാതയിലല്ലാ മറിച്ച് ചെറു​ഗ്രാമങ്ങളിലാണ് അന്ന് ദുരന്തങ്ങൾ ഉണ്ടായത്. പല ഷിഫ്റ്റുകളാലായി രക്ഷാപ്രവർത്തനം നടത്താൻ കേരളത്തിന് സാധിച്ചു. സംസ്ഥാനത്തെ സംവിധാനങ്ങൾ അത്രത്തോളം മെച്ചപ്പെട്ടതാണെന്നും കേരളത്തിലാണ് സംഭവമെങ്കിൽ രണ്ടാം ദിനം അർജുൻ വീട്ടിലിരുന്ന് വാർത്ത കാണുമായിരുന്നു എന്നുവരെയുള്ള കമന്റുക​ളാണ് സമൂഹ മാദ്ധ്യമങ്ങളിൽ നിറയുന്നത്.

ദിവസം ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ മണ്ണിടിഞ്ഞ് വീണിട്ട് ഇത്രയും ദിവസങ്ങളായിട്ടും മണ്ണ് നീക്കാനോ ഉള്ളലകപ്പെട്ട ജീവനുകളെ രക്ഷപ്പെടുത്താനോ ശ്രമിച്ചില്ലെന്ന ചോദ്യം ബാക്കിയാവുകയാണ്. റോഡിലേക്ക് വീണ മണ്ണ് നീക്കം ചെയ്ത് ​ഗതാ​ഗതം പുനഃസ്ഥാപിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്ന് കുടുംബവും ആരോപിച്ചിരുന്നു. ഏകോപനത്തിലെ അലംഭാവവും സർക്കാരിന്റെ സമ്പൂർണ പരാജയവുമാണ് പുറത്തുവരുന്നതെന്ന് മലയാളികൾ പറയുന്നു.

Tags: ARJUNSiddharamaiahKanwar SPSave ArjunKarnataka
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies