പരിശോധിച്ച 7 സാമ്പിളുകൾ നെഗറ്റീവ്; കേന്ദ്ര സംഘം നാളെയെത്തും, കൂടുതൽ പേർക്ക് ലക്ഷണങ്ങൾ ഇല്ലാത്തത് ആശ്വാസകരം: ആരോഗ്യമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പരിശോധിച്ച 7 സാമ്പിളുകൾ നെഗറ്റീവ്; കേന്ദ്ര സംഘം നാളെയെത്തും, കൂടുതൽ പേർക്ക് ലക്ഷണങ്ങൾ ഇല്ലാത്തത് ആശ്വാസകരം: ആരോഗ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2024, 07:52 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നിപ ബാധിച്ച് മരിച്ച മലപ്പുറത്തെ 14 വയസ്സുകാരന്റെ സമ്പർക്കപ്പട്ടികയിലുള്ള 7 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ഇതിൽ ആറുപേരും കുട്ടിയുടെ സുഹൃത്തുക്കളാണ്. 330 പേർ നിലവിലെ സമ്പർക്ക പട്ടികയിലുണ്ടെന്നും ഇതിൽ 68 പേർ ആരോഗ്യ പ്രവർത്തകരാണെന്നും ആരോഗ്യമന്ത്രി വീണ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. 101 ഹൈ റിസ്ക് കേസുകളുണ്ട്. അതേസമയം നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടുകാർക്ക് രോഗലക്ഷണം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

രോഗലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 68 കാരന്റെ പരിശോധനാഫലവും നെഗറ്റീവ് ആണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കൂടുതൽപേർക്ക് രോഗലക്ഷങ്ങൾ ഇല്ലാത്തത് ആശ്വാസകരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വീണ്ടും നിപ മരണം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതായി ആരോഗ്യമന്ത്രി പറഞ്ഞു. മരിച്ച കുട്ടിയുടെ സ്വദേശമായ മലപ്പുറത്തെ പാണ്ടിക്കാടുള്ള പഞ്ചായത്തുകളിൽ ആരോഗ്യ പ്രവർത്തകർ വീടുകയറിയുള്ള സർവേ നടത്തി. നിലവിൽ രോഗലക്ഷണങ്ങളോടെ ഐസൊലേഷനിൽ കഴിയുന്നവർക്ക് വേണ്ട സഹായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ എത്തിക്കും. ഹൈ റിസ്ക് മേഖലയിലെ പഞ്ചായത്തുകളിൽ 3 സ്കൂളുകളുണ്ട്. പ്ലസ് വൺ അലോട്ട്മെൻറ് നടക്കുന്നതിനാൽ ഈ സ്കൂളുകളിൽ സാമൂഹിക അകലം പാലിച്ച് നടപടിക്രമങ്ങൾ നടക്കുന്നു. കോൺടാക്ട് ലിസ്റ്റിലുള്ളവർ അലോട്ട്മെൻറ് ഉണ്ടെങ്കിൽ അവർ മുൻകൂട്ടി അറിയിക്കണം. പുറത്തിറങ്ങുന്നവർ N95 മാസ്ക് ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം പൂനെയിൽ നിന്നുള്ള മൊബൈൽ ലാബ് നാളെയെത്തും. നിപ പ്രതിരോധ പ്രവർത്തങ്ങളുടെ ഏകോപനത്തിന് കേന്ദ സംഘവും നാളെ കേരളത്തിലെത്തും. അടിയന്തര നടപടികൾ സ്വീകരിക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Tags: health ministerveena georgeNIPAHPreventionHigh Risk CasesContact list
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies