സെമിയിൽ ബംഗ്ലാദേശിനെ പത്തു വിക്കറ്റിന് തകർത്ത് ഇന്ത്യൻ വതികൾ ഏഷ്യാ കപ്പ് ഫൈനലിൽ പ്രവേശിച്ചു. ഇന്ത്യയുടെ 9-ാം ഫൈനലാണിത്. രേണുക സിംഗ് നയിച്ച ബൗളിംഗ് നിരയാണ് ബംഗ്ലാദേശ് വനിതളെ ചുരുട്ടിക്കൂട്ടിയത്. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 80 റൺസെടുക്കാനെ ബംഗ്ലാദേശിന് സാധിച്ചുള്ളു. 32 റൺസെടുത്ത ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് ടോപ് സ്കോറർ.
ഷോർണ അക്തർ (19) പുറത്താകാതെ നിന്നെങ്കിലും കാര്യമായ ഗുണമുണ്ടായില്ല. ആറുപേരാണ് രണ്ടക്കം കാണാത മടങ്ങിയത്. രേണുകാ സിംഗിന് പൂർണ പിന്തുണ നൽകിയ രാധാ യാദവും മൂന്ന് വിക്കറ്റ് വീഴ്‌ത്തി. പൂജ വസ്ത്രാക്കർ,ദീപ്തി ശർമ്മ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തിയതോടെ ദാംബുള്ളയിൽ ബംഗ്ലാദേശ് വെള്ളം കുടിച്ചു.
മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് ചെറിയ വെല്ലുവിളി ഉയർത്താൻ പോലും ബംഗ്ലാദേശിന് കഴിഞ്ഞില്ല. 39 പന്തിൽ 55 റൺസടിച്ചി വിസ്ഫോടന ബാറ്റിംഗുമായി കളം നിറഞ്ഞ സ്മൃതി മന്ദാനയ്‌ക്ക് പിന്തുണ നൽകേണ്ട കാര്യമെ ഷഫാലി വർമയ്‌ക്ക് (26*) ഉണ്ടായിരുന്നുള്ളു. 54 പന്ത് ശേഷിക്കെ ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ശ്രീലങ്ക-പാകിസ്താൻ രണ്ടാം സെമിയിലെ വിജയികളായിരിക്കും ഫൈനലിൽ ഇന്ത്യയുടെ എതിരാളി.















