കലാപത്തിൽ കാലുതെന്നി; ബം​ഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചു; ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കലാപത്തിൽ കാലുതെന്നി; ബം​ഗ്ലാദേശ് പ്രധാനമന്ത്രി രാജിവച്ചു; ഷെയ്ഖ് ഹസീന രാജ്യം വിട്ടതായി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2024, 03:07 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബം​ഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചു. സംവരണ വിരുദ്ധ പ്രതിഷേധങ്ങളെ തുടർന്നുണ്ടായ കലാപങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭം രൂക്ഷമായിരുന്നു. തുടർന്നുണ്ടായ സംഘർഷങ്ങളിൽ വീണ്ടും നൂറുക്കണക്കിനാളുകൾ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ രാജ്യത്താകെ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇന്റർനെറ്റ് നിരോധനവും നിലനിൽക്കുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്ര​ക്ഷോഭകർ ഇരച്ചുകയറിയെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഷെയ്ഖ് ഹസീന രാജിവച്ചുവെന്ന വാർത്തകൾ വരുന്നത്.

ഇതും വായിക്കുക

ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നത്; ബംഗ്ലാദേശിലെ സംവരണ നയമെന്ത്? നടന്നത് നിലവിലില്ലാത്ത സംവരണത്തിനെതിരെയുള്ള കലാപം……

ഹസീനയും സഹോദരി ഷെയ്ഖ് രെഹാനയും രാജ്യം വിട്ടുവെന്നാണ് വിവരം. ഇന്ത്യയിൽ അഭയം തേടിയതായുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. ധാക്കയിൽ നിന്ന് ഹെലികോപ്റ്റർ മാർ​ഗം പശ്ചിമബംഗാളിലേക്ക് കടന്നുവെന്നാണ് പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അൽപ്പസമയത്തിനകം ബംഗ്ലാദേശിലെ സൈനിക മേധാവി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

#BREAKING: Protesting mob has breached Bangladesh Prime Minister Sheikh Hasina’s Official residence in Ganabhaban in Dhaka. Unprecedented visuals. Similar to what we saw in Afghanistan and Srilanka. Sheikh Hasina has left Bangladesh with Army assistance. pic.twitter.com/g5xSEbzE2t

— Aditya Raj Kaul (@AdityaRajKaul) August 5, 2024

ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും പ്രതിഷേധക്കാരായ വിദ്യാർത്ഥിസംഘടനകളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേരായിരുന്നു രാജ്യത്ത് കൊല്ലപ്പെട്ടത്. സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയതായിരുന്നു കലാപങ്ങൾക്ക് തുടക്കം. ബംഗ്ലാദേശ് വിമോചന സമരകാലത്ത് പങ്കെടുത്ത സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം സർക്കാർ ജോലികളിൽ നിർബന്ധമാക്കുന്ന നിയമം രാജ്യത്തെ വലിയൊരു വിഭാഗമാളുകളെ ചൊടിപ്പിച്ചു. ഇതോടെയാണ് പ്രതിഷേധ പരമ്പരകൾക്ക് തുടക്കമിട്ടത്. ഇത് വൻ കലാപത്തിലേക്ക് വഴിവയ്‌ക്കുകയായിരുന്നു. പ്രക്ഷോഭകരെ അടിച്ചമർത്താൻ പട്ടാളം തെരുവിലിറങ്ങിയതോടെ മരണസംഖ്യ കുത്തനെ ഉയർന്നു. ഇതിന് പിന്നാലെയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും തെരുവുകൾ കത്തിയമരാൻ തുടങ്ങിയത്. ഗത്യന്തരമില്ലാതെ പ്രക്ഷോഭകർക്ക് മുന്നിൽ വഴങ്ങുകയായിരുന്നു ഷെയ്ഖ് ഹസീന. സംഘർഷം ആരംഭിച്ചതിന് തൊട്ടുപിന്നാലെ തന്നെ ബംഗ്ലാദേശിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. എത്രയും വേഗം മടങ്ങിവരണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Tags: dhakabangladeshSheikh HasinaBangladesh PM
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies