ഇടക്കാല സർക്കാർ ഭരണഘടനാവിരുദ്ധം; രാജ്യത്ത് നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇടക്കാല സർക്കാർ ഭരണഘടനാവിരുദ്ധം; രാജ്യത്ത് നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ഷെയ്ഖ് ഹസീനയുടെ മകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2024, 06:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെ നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വസേദ് ജോയ്. തന്റെ അമ്മയുടെ പ്രസ്താവനകൾ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും, ആഭ്യന്തര പ്രശ്‌നങ്ങൾ എന്നതിലുപരിയായി ബാഹ്യശക്തികളാണ് രാജ്യത്ത് അശാന്തി സൃഷ്ടിച്ചതെന്നും സജീബ് ആരോപിച്ചു.

” അടുത്തിടെ ബംഗ്ലാദേശിൽ നടന്ന അക്രമസംഭവങ്ങളിൽ ഐഎസ്‌ഐയ്‌ക്ക് പങ്കുണ്ടെന്നാണ് ഞാൻ സംശയിക്കുന്നത്. സംവരണം സർക്കാർ നിർബന്ധമാക്കിയിരുന്നില്ല, കോടതി വിധി വഴി പഴയ രീതിയിലാണ് കാര്യങ്ങൾ മുന്നോട്ട് പോയിരുന്നത്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്തിനാണ് പ്രതിഷേധം നടത്തുന്നത്. 2018ൽ ആദ്യ പ്രതിഷേധം നടന്നപ്പോൾ തന്നെ സർക്കാർ, പ്രതിഷേധത്തിന് കാരണമായ സംവരണം എടുത്ത് കളഞ്ഞിരുന്നു.

പ്രതിഷേധക്കാർക്കാണ് പൊലീസ് സുരക്ഷയൊരുക്കിയത്. പ്രതിഷേധക്കാരെ കുറിച്ച് അമ്മ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ചു. അവരെ മോശം വാക്കുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്തുവെന്ന തെറ്റായ പ്രചരണം സമൂഹമാദ്ധ്യമങ്ങൾ വഴി നടന്നു. അർദ്ധരാത്രിയിലാണ് ഒരു സംഘം ആളുകൾ ധാക്ക സർവകലാശാലയിൽ മാർച്ച് നടത്തിയത്. ഞങ്ങളുടെ സംഘടനയുമായി അനുഭാവമുള്ള വിദ്യാർത്ഥി സംഘടനകളെ അവർ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് അക്രമം ആരംഭിച്ചത്.

അക്രമികളെ നേരിടാൻ പൊലീസ് വെടിയുതിർത്തു. ഇത് അവരുടെ തീരുമാനമായിരുന്നു. പൊലീസിന് അത് ചെയ്യാൻ അധികാരമില്ല. വെടിയുതിർക്കാൻ സർക്കാർ ഉത്തരവ് ഇട്ടിട്ടില്ല. ബലപ്രയോഗം നടത്തിയ പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. അതിന് ശേഷമാണ് അവർ സർക്കാരിന്റെ രാജി ആവശ്യം ഉന്നയിച്ചത്. പൊലീസിനേയും അവർ തോക്കുകൾ ഉപയോഗിച്ച് ആക്രമിച്ചു. ഈ ആയുധങ്ങൾ ബംഗ്ലാദേശിലേക്ക് എവിടെ നിന്നാണ് കിട്ടിയത്. വിദ്യാർത്ഥികളുടെ കൈവശം ആയുധങ്ങൾ വരുമോ? അവർ ഒരിക്കലും വിദ്യാർത്ഥികളായിരുന്നില്ല. മറിച്ച് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ച കലാപകാരികളായിരുന്നു.

നിലവിൽ ബംഗ്ലാദേശിൽ അധികാരമേറ്റ ഇടക്കാല സർക്കാർ ഭരണഘടനാ വിരുദ്ധമാണ്. രാജ്യത്ത് ജനാധിപത്യം പുന:സ്ഥാപിക്കണം. പ്രതിഷേധക്കാർ രാജ്യത്തെ ചെറിയൊരു വിഭാഗം മാത്രമാണ്. കോടിക്കണക്കിന് ആളുകളുടെ പിന്തുണ ഞങ്ങൾക്ക് ഇപ്പോഴുമുണ്ട്. അട്ടിമറി നടത്തിയാണ് അധികാരം പിടിച്ചെടുത്തത്. അധികാരത്തിൽ വന്ന് 12 മണിക്കൂറിനുള്ളിൽ തന്നെ അവർ തെറ്റായ തീരുമാനങ്ങൾ സ്വീകരിച്ച് കഴിഞ്ഞു. തെരഞ്ഞെടുപ്പിന് പ്രാധാന്യം കൊടുക്കുന്നില്ലെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞ 15 വർഷം രാജ്യത്ത് ന്യൂനപക്ഷങ്ങൾ സുരക്ഷിതരായിരുന്നു. ഇന്നവർ രാജ്യത്ത് നിന്ന് പലായനം ചെയ്യുന്നത് ഇടക്കാല സർക്കാരിന്റെ പരാജയം കൊണ്ടാണെന്നും” സജീബ് പറയുന്നു.

Tags: bangladeshFEATURED2interim governmentUnconstitutionalSheikh Hasina's SonSajeeb Wazed Joy
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies