'എന്താണ് സംഭവിച്ചതെന്ന് ദയവായി ഞങ്ങളോട് പറയൂ'; ആത്മഹത്യ ചെയ്തതാകാമെന്ന് ആർജി കാർ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ട്; ശബ്ദസന്ദേശങ്ങൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എന്താണ് സംഭവിച്ചതെന്ന് ദയവായി ഞങ്ങളോട് പറയൂ’; ആത്മഹത്യ ചെയ്തതാകാമെന്ന് ആർജി കാർ ആശുപത്രിയിലെ അസിസ്റ്റന്റ് സൂപ്രണ്ട്; ശബ്ദസന്ദേശങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 06:49 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർ യുവതിയുടെ മാതാപിതാക്കളോട് സംസാരിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവദിവസം മൂന്ന് തവണയാണ് ആശുപത്രിയിൽ നിന്നും യുവതിയുടെ മാതാപിതാക്കളുടെ ഫോണിലേക്ക് സന്ദേശം എത്തിയത്. ഇതിൽ മൂന്നാമത്തെ ഫോൺ കോളിലാണ് മരണവിവരം പറയുന്നത്. ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നാണ് ആശുപത്രി അധികൃതർ ഈ സന്ദേശങ്ങളിൽ പറയുന്നത്.

ആശുപത്രി സൂപ്രണ്ടാണ് ആദ്യത്തെ ഫോൺകോളിൽ സംസാരിക്കുന്നത്. മകൾക്ക് സുഖമില്ലെന്നും, അതിനാൽ എത്രയും വേഗം ആശുപത്രിയിൽ എത്തണമെന്നുമാണ് ആദ്യത്തെ കോളിൽ സൂപ്രണ്ട് മാതാപിതാക്കളോട് പറയുന്നത്. എന്തോ പ്രശ്‌നമുണ്ടെന്ന് സംസാരത്തിൽ നിന്ന് മനസിലാക്കിയ ഇവർ കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുന്നു. യുവതിക്ക് സുഖമില്ലെന്നും, അവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയാണെന്നും എത്രയും വേഗം എത്തണമെന്നുമാണ് ഇതിൽ പറയുന്നത്.

യുവതിയുടെ അച്ഛൻ വീണ്ടും ഈ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുമ്പോൾ നിങ്ങൾ ഇവിടെ എത്തുമ്പോൾ എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ നിങ്ങളോട് പറയുമെന്നാണ് സൂപ്രണ്ട് പറയുന്നത്. വീട്ടലുള്ളവരുടെ ഫോൺ നമ്പർ കണ്ടെത്തി വിവരം അറിയിച്ചതാണെന്നും പറഞ്ഞാണ് ഈ ഫോൺ കോൾ അവസാനിപ്പിക്കുന്നത്. അധികം വൈകാതെ തന്നെ രണ്ടാമത്തെ ഫോൺ കോളും വരുന്നു.

യുവതിയുടെ നില അതീവ ഗുരുതരമാണെന്നും, അതിനാൽ എത്രയും വേഗം എത്തണമെന്നുമാണ് ഇതിൽ പറയുന്നത്. അവിടെ സംഭവിച്ചത് എന്താണെന്ന് വീണ്ടും യുവതിയുടെ അച്ഛൻ ചോദിക്കുമ്പോൾ ഡോക്ടർമാർ കാര്യങ്ങൾ പറയുമെന്ന മറുപടിയാണ് നൽകുന്നത്. ആരാണ് വിളിക്കുന്നത് എന്ന ചോദ്യത്തിന് താൻ അസിസ്റ്റന്റ് സൂപ്രണ്ടാണെന്നും ഡോക്ടറല്ലെന്നുമാണ് മറുപടി ലഭിക്കുന്നത്. അവിടെ ഡോക്ടർമാർ ആരെങ്കിലും ഉണ്ടോ എന്ന് യുവതിയുടെ അച്ഛൻ ചോദിക്കുന്നുണ്ടെങ്കിലും അതിന് മറുപടി നൽകാതെ ഫോൺ കോൾ അവസാനിപ്പിക്കുന്നു.

മൂന്നാമത്തെയും അവസാനത്തേതുമായ ഫോൺകോളിലാണ് യുവതി മരിച്ചുവെന്ന കാര്യം മാതാപിതാക്കളോട് ആശുപത്രി അധികൃതർ വെളിപ്പെടുത്തുന്നത്. ആത്മഹത്യ ചെയ്തതാകാമെന്നാണ് ഈ സന്ദേശത്തിൽ വിളിച്ചയാൾ പറയുന്നത്. പൊലീസ് സംഭവസ്ഥലത്തുണ്ടെന്നും, എല്ലാവരുടേയും മുന്നിൽ വച്ചാണ് ഫോൺ വിളിക്കുന്നതെന്നും അസിസ്റ്റന്റ് സൂപ്രണ്ട് പറയുന്നു.

ഈ മാസം ഒൻപതാം തിയതിയാണ് യുവതിയെ സെമിനാർ ഹാളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സഞ്ജയ് റോയ് എന്ന സിവിൽ വോളണ്ടിയറെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് സൂപ്രണ്ടിനേയും പൊലീസ് ആദ്യ ഘട്ടത്തിൽ ചോദ്യം ചെയ്തിരുന്നു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ 14 മണിക്കൂർ കാലതാമസം വന്നതിലുൾപ്പെടെ ഈ സംഭവം കൈകാര്യം ചെയ്യുന്നതിൽ പൊലീസിനും ആശുപത്രി അധികൃതർക്കും വലിയ വീഴ്‌ച്ച സംഭവിച്ചതായും സുപ്രീംകോടതിയും വിമർശനം ഉന്നയിച്ചിരുന്നു.

 

 

 

Tags: FEATURED2RG Kar Medical CollegeKolkata HospitalKolkata doctor's family
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies