പച്ചക്കറി കച്ചവടക്കാരൻ്റെ മകൻ, 16ൽ മതം തലയ്ക്ക് പിടിച്ച് ഹിസ്ബുള്ളയിൽ; സ്ക്രീനിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന നസറുള്ള ഒരുപിടി ചാരമാകുമ്പോൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പച്ചക്കറി കച്ചവടക്കാരന്റെ മകൻ, 16ൽ മതം തലയ്‌ക്ക് പിടിച്ച് ഹിസ്ബുള്ളയിൽ; സ്ക്രീനിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന നസറുള്ള ഒരുപിടി ചാരമാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2024, 02:20 pm IST
FacebookTwitterWhatsAppTelegram

ഇസ്രായേലിന്റെ വ്യോമാക്രണത്തിൽ ഷിയ ഭീകരസംഘടനായ ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ള കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി നടന്ന വ്യോമാക്രണത്തിലാണ് ‘ഭീകരരിൽ ഭീകരൻ’ കൊല്ലപ്പെട്ടത്.

ഇറാൻ തേനും പാലും ഊട്ടി വളർത്തിയ ഹിസ്ബുള്ള ലെബനൻ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 1980-കളുടെ തുടക്കത്തിൽ, ഷിയാ ഇസ്ലാമിസ്റ്റ് തീവ്രവാദ ഗ്രൂപ്പും രാഷ്‌ട്രീയ പാർട്ടിയുമായ ഹിസ്ബുള്ളയുടെ പിറവി. എന്നാൽ ആ​ഗോള ഭീഷണിയായി ഹിസ്ബുള്ള മാറിയത് ഹസൻ നസറുള്ളയുടെ കാലത്താണ്. 2021 ൽ 10 ലക്ഷം ‘പോരാളികൾ’ തങ്ങൾക്കുണ്ടെന്നാണ് നസറുള്ള  അവകാശപ്പെട്ടത്. ഹിസ്ബുള്ള ലെബനന് ഉള്ളിൽ സ്വന്തം രാജ്യം സ്ഥാപിച്ചുവെന്നുവേണം പറയാൻ. 2006-ലെ ഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം നസറുള്ള ഒളിവിലാണ്. സ്ക്രീനിൽ മാത്രമാണ് പിന്നീട് തലവന്റെ യുദ്ധം.  ഹിസബുള്ളയുടെ ശവപ്പെട്ടിയിലെ അവസാന ആണിയായി നസറുള്ളയുടെ മരണം.

ആരാണ് സയ്യിദ് ഹസൻ നസറുള്ള

16ാം വയസിലാണ് ഹിസ്ബുള്ള സ്ഥാപകൻ അബ്ബാസ് അൽ-മുസാവിയുടെ കണ്ണിൽ നസറുള്ള പെട്ടത്. ഇസ്ലാമത നിഷ്ഠയോടെ ജീവിക്കുന്ന കൗമാരക്കാരൻ മുസാവി തന്റെ കൂടികൂട്ടി വേണ്ടതെല്ലാം നൽകി പരിപാലിച്ചു. 1992-ൽ മുസാവിയെ ഇസ്രായേൽ വധിച്ചതിന് പിന്നാലെയാണ് 32ാം വയസിലാണ് ഹിസ്ബുള്ളയുടെ ഭരണം നസറുള്ള ഏറ്റെടുത്തത്. ഹിസ്ബുള്ളയുടെ സായുധ വിഭാഗമായ  ജിഹാദ് കൗൺസിൽ പ്രവർത്തനവും നസറുള്ള ശക്തമാക്കി.  അഞ്ച് വർഷത്തിന് ശേഷം അമേരിക്ക ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചു.

മുസാവിയുടെ സ്വപ്നം കണ്ടതിലും കൂടുതൽ മനുഷ്യത്വ രഹിതമായി പിന്നീട് ഹിസ്ബുള്ള മാറി. പക്ഷേ ഇക്കാര്യം ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥർ മുൻകൂട്ടി കണ്ടെല്ലെന്നു വേണം പറയാൻ. ഇതിനിടെ ഹിസ്ബുള്ള ലെബനനിലെ സർക്കാരിന്റെ ഭാഗമാവുകയും ചെയ്തു. 2006-ലെ ഇസ്രായേലുമായുള്ള യുദ്ധത്തിന് ശേഷം രഹസ്യജീവിതം നയിക്കുന്ന നസറുള്ളയെ പിന്നീട് കൂറ്റൻ സ്‌ക്രീനുകളിലെ പ്രസംഗങ്ങളിലൂടെ മാത്രമേ പുറംലോകം കണ്ടിട്ടുള്ളൂ. സെപ്തംബർ 19- ന് ലെബനനിലെ പേജർ സ്ഫോടനങ്ങളെ ഇസ്രായേലിന്റെ യുദ്ധപ്രഖ്യാപനമെന്ന് വിളിച്ചുള്ള സ്ക്രീൻ പ്രസംഗമാണ് ഇതിൽ ഏറ്റവും ലേറ്റസ്റ്റ്.

പച്ചക്കറി കച്ചവടക്കാരന്റെ മകൻ, സ്വന്തം മകനെ ബലി നൽകി.

1960ൽ ബെയ്റൂട്ടിലെ പച്ചക്കറി കച്ചവടക്കാരന്റെ മകമായാണ് ജനിച്ചത്. ക്രിസ്ത്യൻ അർമേനിയക്കാർ, ഡ്രൂസ്, പലസ്തീനികൾ എന്നിവരോടൊപ്പമാണ് വളർന്നത്. ഒമ്പത് സഹോദരങ്ങൾ ഉണ്ട്. ഫാത്തിമ യാസിനാണ് ഭാര്യ. അഞ്ചിൽ നാലു മക്കൾ ജീവിച്ചിരിപ്പുണ്ട്. സൈനബ് എന്ന മകളും നസുള്ളയ്‌ക്കൊപ്പം കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.  ഇറാഖിലെ നജാഫിലെ സെമിനാരികളിൽ മൂന്ന് വർഷം ഇസ്ലാമതം പഠിച്ചെന്നും പറയപ്പെടുന്നു. 1997 ൽ ഒരു മകനെ ഇസ്രായേൽ സൈനികർക്ക് മുന്നിൽ ഇട്ട് കൊടുത്ത് നസറുള്ള സ്വയം രക്ഷപ്പെട്ടിരുന്നു.

2000-ൽ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ പിൻവാങ്ങിയതിന് ശേഷം ലെബനനിലും അറബ് ലോകത്തിനും നസറുള്ളയുടെ പ്രശസ്തി വർദ്ധിച്ചു. ഇതോടെ ഹിസ്ബുള്ളയുടെ സ്വന്തം റേഡിയോയിലും സാറ്റലൈറ്റ് ടിവി സ്റ്റേഷനിലും ആളുകളെ അഭിസംബോധന ചെയ്യുന്നതും സ്ഥിരം പരിപാടിയായി.

ഇപ്പോഴത്തെ സംഘർഷത്തിൽ നസറുള്ളയുടെ പങ്ക്

ഒക്ടോബർ 7-ന് ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ച് ഒരു ദിവസം കഴിഞ്ഞ് , ഗാസയുടെ “ബാക്കപ്പ് ഫ്രണ്ട്” എന്ന് വിളിക്കുന്ന അതിർത്തിയിലെ ഇസ്രായേൽ സൈനിക പോസ്റ്റുകൾ ഹിസ്ബുള്ള ആക്രമിക്കാൻ തുടങ്ങി. ഇറാന്റെ പിന്തുണയോടെയായിരുന്നു ഇസ്രായേലിനെതിരെ ആക്രമണം അഴിച്ചു വിട്ടത്. വടക്കൻ ഇസ്രായേലിൽ നിന്ന് പലായനം ചെയ്ത ആയിരക്കണക്കിന് ആളുകളെ തിരിച്ചുവരുന്നതിന്  ഹിസബുള്ളയുടെ സാന്നിധ്യം തടസ്സമായി. അതിർത്തിയിൽ നിന്ന് പിൻമാറാൻ ഹിസ്ബുള്ളയോട് ആവശ്യപ്പെട്ടെങ്കിലും നസറുള്ള ധിക്കാരം തുടരുകയായിരുന്നു. ഇതോടെ ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ നടപടി ശക്തമാക്കി. പിന്നാലെയാണ് വാക്കിടോക്കി സ്ഫോടനവും പേജർ സ്ഫോടനവും അരങ്ങേറിയത്.

.

Tags: hisbullaHassan nasarulla
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies