താൻ മദ്യപാനിയും ചെയിൻ സ്മോക്കറുമായിരുന്നുവെന്ന് അമിതാഭ് ബച്ചൻ. ഇന്ത്യ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ചെയിൻ സ്‌മോക്കറും മദ്യപാനിയും മാംസാഹാരിയുമായ തന്റെ ഭൂതകാലത്തെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.
” നിലവിൽ ഞാൻ പുകവലിയും മദ്യാപാനവും മാംസാഹാരവും പൂർണ്ണമായും ഉപേക്ഷിച്ചിരിക്കുകയാണ്. മതപരമായ വിശ്വസത്തിന്റെ പേരിലല്ല, എനിക്ക് അങ്ങനെ ചെയ്യാൻ തോന്നി.എന്റെ അച്ഛൻ സസ്യഭുക്കാണ്, അമ്മയും ജയയും മാംസം കഴിക്കും.
കൽക്കട്ടയിൽ ആയിരുന്നപ്പോൾ ദിവസം 200 സിഗരറ്റ് വലിച്ചിരുന്നു. എന്നാൽ ബോംബെയിൽ വന്നതിന് ശേഷം ഞാൻ അത് ഉപേക്ഷിച്ചു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കയ്യിൽ കിട്ടുന്നതെന്തും കുടിക്കുന്ന സ്വഭാവവും അവസാനിപ്പിച്ചു. വിദേശത്ത് ഷൂട്ടിംഗ് നടക്കുന്ന സമയത്ത് സസ്യാഹാരം പ്രശ്നമാകാറുണ്ട്. അവിടെ സസ്യാഹാരം ലഭിക്കാൻ പ്രയാസമാണ്. ചെറുപ്പത്തിൽ ദേഷ്യക്കാരനായിരുന്നു താനെന്നും അമിതാഭ് പറയുന്നു. കോളജ് ദിനങ്ങളിൽ തല്ലുപിടിക്കുന്ന സ്വഭാവമുണ്ടായിരുന്നു, കാലം കഴിയും തോറും എല്ലാത്തിനും മാറ്റം വന്നു”, അമിതാഭ് പറഞ്ഞു
അമിതാഭിന്റെ ഭാര്യ പിതാവ് തരൂൺ കുമാർ ഭാദുരി മുമ്പ് മരുമകനെ കുറിച്ചുള്ള തന്റെ മതിപ്പിനെ കുറിച്ച് എഴുതിയിരുന്നു. എല്ലാവരും കരുതും പോലെ അവൻ ആധുനിക ഡോൺ ജുവാൻ അല്ല. അമിത് യഥാർത്ഥ ജീവിതത്തിൽ ഒരു അന്തർമുഖനാണ്. അത്യാവശ്യത്തിന് മാത്രം സംസാരിക്കും. അദ്ദേഹം എല്ലാ ദിവസവും രാവിലെ ഭഗവദ് ഗീതയും സിത്താറും വായിക്കും. വായനയാണ് ഇഷ്ടവിനോദമെന്നും, ജയയുടെ പിതാവ് മുൻപ് പറഞ്ഞിരുന്നു.















