ചുരുളി നല്ലതാണെന്ന് പറഞ്ഞു, മാളികപ്പുറം സിനിമയെ വിമർശിച്ചു; ജോജുവിന് 'പണി' കൊടുത്ത ആദർശ് അത്ര നിഷ്കളങ്കനല്ലെന്ന് അഖിൽ മാരാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുരുളി നല്ലതാണെന്ന് പറഞ്ഞു, മാളികപ്പുറം സിനിമയെ വിമർശിച്ചു; ജോജുവിന് ‘പണി’ കൊടുത്ത ആദർശ് അത്ര നിഷ്കളങ്കനല്ലെന്ന് അഖിൽ മാരാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 4, 2024, 10:06 am IST
FacebookTwitterWhatsAppTelegram

ജോജു ജോർജിന്റെ പണി സിനിമയെ വിമർശിച്ച് പോസ്റ്റിട്ട റിവ്യൂവർ ആദർ‌ശിനെ കുറിച്ച് തുറന്നുപറഞ്ഞ് അഖിൽ മാരാർ. ചുരുളി നല്ലതാണെന്നും മാളികപ്പുറത്തിന് എ സർട്ടിഫിക്കറ്റ് നൽകണമായിരുന്നുെവന്നും പറഞ്ഞ് പോസ്റ്റിട്ടയാളാണ് ആദർശ് എന്നും കരുതികൂട്ടിയുള്ള പണിയിൽ വീണ് പോയതാണ് ജോജുവെന്നും അഖിൽ മാരാർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

തന്റെ അഭിപ്രായം ആദർശ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും അരിശം തീരാതെ, റീച്ച് കിട്ടനായി സിനിമാ ​ഗ്രൂപ്പുകളിൽ ഉൾപ്പടെ പോസ്റ്റ് ചെയ്തു. പലർക്കും കമൻ്റിൽ സിനിമാ മോശമാണെന്ന സന്ദേശം നൽ‌കുന്നു. റേപ്പ് സീൻ പങ്കുവച്ചത് ശരിയല്ലെന്നും സമൂഹത്തിൽ അത് സൃഷ്ടിക്കാൻ പോകുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വ്യാകുലതകളുമാണ് അയാൾ പങ്കുവച്ചിരിക്കുന്നത്. സിനിമയാണെന്നും സിനിമയ്‌ക്ക് പ്രത്യേകിച്ച് സമൂ​ഹത്തിൽ യാതൊരു ചലനങ്ങളുമുണ്ടാക്കാൻ കഴിയില്ലെന്നുമുള്ള ബോധ്യമുള്ളവരാണ് എല്ലാവരും. കാണും, ആസ്വദിക്കും, കളയും. സിനിമ നമ്മളെ സ്വാധീനിക്കുമെന്ന് ഉണ്ടായിരുന്നെങ്കിൽ സദയം സിനിമയിലെ സത്യനാഥൻ ചെയ്ത് പോലെ വേശ്യവൃത്തിയിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാനായി അവരെ കൊല്ലുന്നത് പോലെ ചെയ്യില്ലായിരുന്നോയെന്നും അഖിൽ മരാർ ചോദിച്ചു.

ആദർശിന് ഇഷ്ടപ്പെടാത്തതും ഇഷ്ടപ്പെട്ടതുമായ സിനിമയെ കുറിച്ച് എഴുതിയിട്ടുണ്ട്. ‘ചുരുളി’ തെറി പറയാൻ മാത്രം വേണ്ടി നിർമിച്ചതെന്ന രീതിയിലുള്ള പ്രചരണം ശരിയല്ലെന്നും ചിത്രം ആവശ്യപ്പെടുന്നത് എന്താണോ അതാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ആദർശിന്റെ റിവ്യൂവിലുള്ളത്. എന്നാൽ ഒടിടി വഴി ഉൾപ്പടെ ചുരുളി വളരെ വേ​ഗതത്തിൽ എല്ലാവരിലേക്കും എത്തും. സിനിമയിലെ പദപ്രയോ​ഗങ്ങൾ അനുകരിക്കാൻ കുട്ടികൾക്ക് തോന്നില്ലേയെന്നും അഖിൽ മരാർ‌ ചോദിച്ചു.

ഇതിനൊപ്പം തന്നെ മാളികപ്പുറമെന്ന സിനിമ കുട്ടികൾ ഒരിക്കലും കാണരുതെന്നും ആദർശ് പറയുന്നുണ്ട്. ‘എ സർട്ടിഫിക്കറ്റ്’ നൽകേണ്ട ചിത്രമായിരുന്നു മാളികപ്പുറം. എന്താണ് സിനിമാ ആസ്വാദനമെന്നത് മനസിലാകുന്നില്ലെന്നു അഖിൽ മാരാർ പറഞ്ഞു. വയനാട്ടിൽ സഹായത്തിനായി ചെന്ന മോ​ഹൻലാലിനെയും സൈന്യത്തെയും ആക്ഷേപിച്ച ചെകുത്താനെ അനുകൂലിച്ച് ആദർശ് ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. അതുകൂടി കണ്ടതോടെ മാനസികാവസ്ഥയിൽ ജീവിക്കുന്നയാളാണെന്ന് മനസിലായി- അഖിൽ മാരാർ പറഞ്ഞു.

റേപ്പ് രം​ഗം ചിത്രീകരിക്കേണ്ടത് എങ്ങനെയാണെന്ന് ജോജുവിന് അറിയില്ലെന്നാണ് ആദർശ് പറയുന്നത്. ജോജുവിന്റെ സുഹൃത്തുക്കളായി അഭിനയിക്കുന്നവരെ ചിത്രത്തിൽ കൊല്ലുന്നു. ആ രം​ഗം വളരെ ആശ്വാസം തോന്നിച്ചുവെന്നും പറയുന്നുണ്ട്. വെറുപ്പ് അനുഭവപ്പെടുന്ന കഥാപാത്രങ്ങളെ കൊന്നുകളഞ്ഞപ്പോൾ മാനസികമായി സന്തോഷം നൽകിയെന്ന് പറയുമ്പോൾ ഇവന്റെ മനോനില വളരെ വ്യക്തമാണ്. ഏതെങ്കിലും സൈക്കാട്രിസ്റ്റിനെ കാണിക്കേണ്ടതാണെന്നും അഖിൽ മരാർ പറഞ്ഞു. സിനിമയെ ബോധപൂർവം നശിപ്പിക്കാൻ ശ്രമിക്കുന്ന ഇത്തരം കൃമികീടങ്ങളെ എല്ലാവരും ബോധപൂർവം തിരിച്ചറിയണമെന്നും അഖിൽ മാരാർ ഫേസ്ബുക്കിലൂടെ പറഞ്ഞു.

കേവലമൊരു വിദ്യാർത്ഥി സിനിമ കണ്ട് റിവ്യു പങ്കുവെച്ചെന്നാണ് കരുതുന്നതെങ്കിൽ നൂറ് ശതമാനവും തെറ്റാണെന്ന് പറഞ്ഞാണ് അഖിൽ മാരാർ വീഡിയോ ആരംഭിക്കുന്നത്. അത്ര നിഷ്കളങ്കനായ വ്യക്തിയല്ല ഈ ആദർശ്. ഇയാൾ മുൻപ് മാദ്ധ്യമപ്രവർത്തകനായിരുന്നുവെന്നും കെപിസിസിയുടെ വാർ റൂം മെമ്പറായിരുന്നുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. സോഷ്യൽ മീഡിയയിൽ കോൺ​ഗ്രസിന് വേണ്ടി വാതോാരതെ സംസാരിക്കുന്ന, എന്നാൽ പാർ‌ട്ടിക്ക് വേണ്ടി കാര്യമായി ഒന്നും തന്നെ ചെയ്യാത്ത ഒരാളാണ് ആദർശെന്നും അഖിൽ പറഞ്ഞു.

കോൺ​ഗ്രസ് പാർട്ടിയും ജോജു ജോർജും തമ്മിലുള്ള പ്രശ്നം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. സഞ്ചാര, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജോജു അന്ന് പ്രതികരിച്ചിരുന്നു. കോൺ‌​ഗ്രസ് പ്രവർത്തകർ അയാളുടെ വാഹനം അടിച്ചു പൊട്ടിച്ചു, അയാളുടെ വീട്ടിലേക്ക് മാർച്ച് നടത്തി, കുടുംബത്തെ സൈബറിടത്തിൽ ആക്രമിച്ചു, 18 ലക്ഷത്തോളം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് നീക്കം ചെയ്യുകയായിരുന്നു ജോജു. ഒരു പക്ഷേ അന്ന് അതിന് ചുക്കാൻ പിടിച്ചവരിലൊരാളാകാം ആദർശെന്നും അഖിൽ മാരാർ വീഡിയോയിലൂടെ പറഞ്ഞു.

Tags: joju georgeAKHIL MARARPANI MOVIEAdars MS
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies