ദേവസ്വം മന്ത്രി തന്നെ ബോധപൂർവ്വം പൂരം കലക്കി; അന്തിമഹാകാളൻകാവ് പൂരം മുടങ്ങിയതിൽ സിപിഎമ്മും കെ രാധാകൃഷ്ണനും ഉത്തരം പറയണമെന്ന് കെ സുരേന്ദ്രൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദേവസ്വം മന്ത്രി തന്നെ ബോധപൂർവ്വം പൂരം കലക്കി; അന്തിമഹാകാളൻകാവ് പൂരം മുടങ്ങിയതിൽ സിപിഎമ്മും കെ രാധാകൃഷ്ണനും ഉത്തരം പറയണമെന്ന് കെ സുരേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 10:18 pm IST
FacebookTwitterWhatsAppTelegram

ചേലക്കര: അന്തിമഹാകാളൻകാവ് പൂരം കലക്കിയതിൽ എന്തുകൊണ്ടാണ് സിപിഎമ്മും സർക്കാരും അന്നത്തെ ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനും സംഭവിച്ച പിഴവ് ജനങ്ങളോട് തുറന്നു പറയാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അന്തിമഹാകാളൻകാവ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

കഴിഞ്ഞ രണ്ട് വർഷമായി അന്തിമഹാകാളൻകാവ് ക്ഷേത്രത്തിലെ പൂരവും വെടിക്കെട്ടും അലങ്കോലമാക്കിയതിന് പിന്നിൽ സിപിഎമ്മും അന്നത്തെ ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനുമാണ്. അനാവശ്യമായി പ്രശ്‌നങ്ങളുണ്ടാക്കുകയായിരുന്നു. ഫയർഫോഴ്‌സിന്റെ അനുമതിയില്ല, പൊലീസ് സെക്യൂരിറ്റി കൊടുക്കാൻ സാധിക്കില്ല, നെൽവയൽ നീർത്തട സംരക്ഷണ നിയമം ബാധിക്കും എന്നൊക്കെ ചൂണ്ടിക്കാട്ടി അവസാന നിമിഷം വരെ അനുമതി നീട്ടിക്കൊണ്ടുപോയി പൂരം അലങ്കോലമാക്കുകയായിരുന്നുവെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം പൂരദിവസം വെടിക്കെട്ടിനുളള എല്ലാ പ്രാരംഭ നടപടികളും ആരംഭിച്ച ശേഷമാണ് എസിപി നേരിട്ടെത്തി പൂരം തടഞ്ഞത്. അതിന് ഉത്തരം പറയേണ്ടത് ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനാണ്. ഈ തെരഞ്ഞെടുപ്പ് കാലത്ത് ഇതുവരെ കെ രാധാകൃഷ്ണൻ അതിന് ഉത്തരം പറഞ്ഞിട്ടില്ല. അടുത്ത വർഷം അന്തിമഹാകാളൻകാവ് പൂരം അലങ്കോലപ്പെടുത്താൻ ഒരു ശക്തികളെയും അനുവദിക്കില്ലെന്നും ഭക്തരോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

വിശ്വാസികൾ അന്ന് കെ രാധാകൃഷ്ണനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അദ്ദേഹവും സർക്കാരും അറിയാതെ ഈ കാര്യങ്ങൾ ഒന്നും നടക്കില്ല. വളരെ ബോധപൂർവ്വം ഒരു ദേവസ്വം മന്ത്രി തന്നെ പൂരം കലക്കുകയെന്ന് പറഞ്ഞാൽ വല്ലാത്ത നാട് തന്നെയാണ് കേരളം. ഇത്ര തുറസ്സായ സ്ഥലത്ത് വേറെ എവിടെയാണ് വെടിക്കെട്ട് നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.

ഒട്ടും അപകടസാദ്ധ്യതയില്ലാത്ത സ്ഥലത്ത് പൊലീസിന് സെക്യൂരിറ്റി നൽകാനും ഫയർഫോഴ്‌സിന് അനുമതി കൊടുക്കാനും സാധിക്കില്ലെന്ന് പറഞ്ഞാൽ എന്താണ് അർത്ഥമെന്നും കെ സുരേന്ദ്രൻ ചോദിച്ചു. കൃത്യമായ അജണ്ടയോടെ ഒരു വാശിയോടെയാണ് രാധാകൃഷ്ണനും സംഘവും ജില്ലാ പൊലീസും പൂരത്തിനെ സമീപിച്ചത്. അതിന് ഇനി മാറ്റം ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. നേരത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും അന്തിമഹാകാളൻകാവ് സന്ദർശിച്ചിരുന്നു. പൂരം മുടങ്ങിയതുമായും വെടിക്കെട്ട് നടത്തുന്നതുമായും ബന്ധപ്പെട്ട കാര്യങ്ങളിൽ കത്ത് നൽകാൻ നിർദ്ദേശിച്ചാണ് അദ്ദേഹം മടങ്ങിയത്.

Tags: K Surendranbjp keralamകെ. സുരേന്ദ്രൻചേലക്കരഅന്തിമഹാകാളൻകാവ് പൂരംകെ രാധാകൃഷ്ണൻ
ShareTweetSendShare

More News from this section

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies