11 വർഷങ്ങൾക്കിപ്പുറം മലയാളത്തിന്റെ താരരാജാക്കന്മാർ ഒന്നിക്കുന്നു. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനു തുടക്കമാവുകയാണ്.ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കൊളംബോയാണ്. ഇരുവരും ഉടൻ കൊളംബോയിലേക്ക് തിരിക്കുമെന്നാണ് സൂചന.
മോഹൻലാൽ ഇന്ന് കൊളംബോയിൽ വിമാനമിറങ്ങും. അടുത്തദിവസം കൊച്ചിയിൽ നിന്നും മമ്മൂട്ടിയും കൊളംബോയിൽ എത്തും. ഇരുവരും താമസിക്കുന്നതും ഒരേ ഹോട്ടലിൽ ആണ്.
ഡീ ഏജിംഗ് ടെക്നോളജിയും ചിത്രത്തിൽ ഉപയോഗിക്കും. ഫ്ലാഷ്ബാക്ക് ചിത്രീകരിക്കാനാണ് ഡീ ഏജിംഗ് ചിത്രത്തില്‍ ഉപയോഗിക്കുക. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ഫ്ലാഷ്‍ബാക്ക് രംഗങ്ങളും ഉണ്ടാകും .ശ്രീലങ്ക, യുകെ, അസർബൈജാൻ, ദുബായ്, ഡൽഹി, ഹൈദരാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഷൂട്ടിംഗ് . കരൺ ജോഹർ ചിത്രങ്ങളുടെ ക്യാമറമാനായ മാനുഷാണ് സിനിമയുടെ ഛായാഗ്രഹകൻ.80 കോടിയോളം ബജറ്റിലാണ് മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രം ഒരുങ്ങുന്നതെന്നാണ് സൂചന.
പതിനൊന്നുവര്‍ഷംമുന്‍പ് മമ്മൂട്ടി നായകനായ കടല്‍ കടന്നൊരു മാത്തുക്കുട്ടിയില്‍ മോഹന്‍ലാല്‍ അതിഥിവേഷത്തില്‍ എത്തിയിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള നായകരായി അവസാനമായി ഒന്നിച്ചത് 2008-ല്‍ ട്വന്റി-20 യിലാണ്. ജോഷി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്‌സോഫീസില്‍ റെക്കോഡ് വിജയമാണ് നേടിയത്.















