കൊച്ചി മറൈന്‍ഡ്രൈവില്‍ മത്സ്യകന്യക. മറൈന്‍ഡ്രൈവിലെ മഴവില്‍പ്പാലത്തിൽ അലസമായി കിടക്കുന്ന മത്സ്യകന്യകയെ കണ്ട് ആദ്യം എല്ലാരും ഒന്ന് ഞെട്ടി , പിന്നെ അടുത്തിരിക്കുന്ന ബോർഡ് കണ്ടപ്പോൾ കാര്യം മനസിലായി.
മല്‍സ്യങ്ങളെ ഭക്ഷിക്കരുതെന്നും സംരക്ഷിക്കണമെന്നുള്ള ആശയം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. പീറ്റ എന്നറിയപ്പെടുന്ന പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സാണ് ഇതിന് പിന്നില്‍. ലോക വീഗന്‍ മാസമായാതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് . സംഘടനയില്‍ അംഗമായ ശില്പയാണ് മത്സ്യകന്യകയായി വേഷമിട്ടത്. എല്ലാ ദിവസവും പിടിച്ചുകൊണ്ടിരിക്കുന്ന മീനുകളില്‍ പലതും വംശനാശ ഭീഷണിയിലാണെന്ന് പീപ്പിള്‍ ഫോര്‍ ദ എത്തിക്കല്‍ ട്രീറ്റ്മെന്‍റ് ഓഫ് ആനിമല്‍സ് അംഗങ്ങള്‍ പറയുന്നു.
മത്സ്യങ്ങള്‍ ബുദ്ധിശക്തിയുള്ള ജീവികളാണ്. അവര്‍ക്കും വേദനയുണ്ട്. അവ മരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വേറൊന്നിനെയും ആക്രമിച്ച് ആവരുത് നിങ്ങളുടെ ഭക്ഷണം. മത്സ്യം കഴിക്കുന്നത് ആഗോര്യകരമല്ല . മീനുകള്‍ വളരെ മലിനമായ പരിസ്ഥിതിയിലാണ് കഴിയുന്നതെന്നും അവര്‍ പറയുന്നു.















