എറണാകുളം: ഷവര്‍മ വില്‍ക്കുന്ന ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന നടത്തണമെന്ന് ഹൈക്കോടതി. ഭക്ഷണശാലകള്‍ ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഭക്ഷണശാലകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
2022-ല്‍ കാസര്‍കോട്, ഷവര്‍മ കഴിച്ച് 16 വയസുകാരി മരിച്ച കേസിലാണ് ഹൈക്കോടതി നടപടി. കേസിലെ നഷ്ടപരിഹാര ആവശ്യം ഉടന്‍ തീര്‍പ്പാക്കാന്‍ വിചാരണക്കോടതിക്ക് ഹൈക്കോടതിയോട് ഹൈക്കോടതി നിർദേശിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കാത്ത ഭക്ഷണശാലകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.
സംസ്ഥാനത്ത് പലപ്പോഴായി ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേൽക്കുന്നത് തുടർക്കഥയായ സാഹചര്യത്തിലാണ് കോടതിയുടെ നിർദ്ദേശം. വിഷയത്തിൽ ഹൈക്കോടതി നേരത്തെ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരുന്നു. ലൈസൻസ് ഇല്ലാത്ത ഭക്ഷണശാലകൾ ഷവർമ വിറ്റാൽ അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവുശിക്ഷയും നൽകണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു.















