ബെംഗളൂരു: മിന്നുമണിക്കും സജന സജീവനും ശേഷം ഒരു വയനാട്ടുകാരി കൂടി ഐഎല്ലിന്റെ(വനിത പ്രീമിയർ ലീഗ്) ഭാഗമാകുന്നു. മലേഷ്യയില്‍ നടക്കുന്ന ഏഷ്യാകപ്പ് മത്സരത്തിനുള്ള അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ ജോഷിതയെ ആർ.സി.ബിയാണ് ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ പത്തുലക്ഷം രൂപയ്‌ക്കാണ് ഓൾറൗണ്ടറെ ബെംഗളൂരു റോയല്‍ ചാലഞ്ചേഴ്സ് ടീമിലെടുത്തത്. പാകിസ്താനെതിരെയുള്ള അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യ അണ്ടർ 19 ടീമിനായി ആദ്യ വിക്കറ്റ് സ്വന്തമാക്കിയിരുന്നു. നാലോവറിൽ 13 റൺസ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്.
സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥിനിയാണ്. കല്പറ്റ മൈതാനി ഗ്രാമത്തുവയല്‍ ജോഷിയുടെയും ശ്രീജയുടെയും മകളാണ്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഭാഗമായിരുന്നു ജോഷിത, അവിടെ നെറ്റ് ബൗളറായിരുന്നു. കേരള അണ്ടര്‍ 19 ടീം ക്യാപ്റ്റനായിരുന്ന ജോഷിത അണ്ടര്‍ 23, സീനിയര്‍ ടീമുകളുടേയും ഭാഗ്യമായിരുന്നു. കഴിഞ്ഞ ഏഴുവര്‍ഷമായി കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം.
ത്രിരാഷ്‌ട്ര കപ്പിനുള്ള മത്സരത്തില്‍ ഇന്ത്യ എ ടീം അംഗമായിരുന്നു ജോഷിത. ഇന്ത്യ എ, ഇന്ത്യ ബി ടീമുകളും സൗത്ത് ആഫ്രിക്ക ടീമും തമ്മിലുള്ള മത്സരത്തില്‍ ഏഴുവിക്കറ്റെടുത്ത് തിളങ്ങാണ് ജോഷിതയ്‌ക്ക് സാധിച്ചിരുന്നു. ഈ പ്രകടനമാണ് താരത്തിന് ഗുണമായത്.