മുസ്ലീമായി ജനിച്ചു, ജീവിക്കുന്നത് അവിശ്വാസിയായി; ശരിയത്ത് നിയമം ബാധകമാക്കരുത്; മലയാളി യുവതിയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുസ്ലീമായി ജനിച്ചു, ജീവിക്കുന്നത് അവിശ്വാസിയായി; ശരിയത്ത് നിയമം ബാധകമാക്കരുത്; മലയാളി യുവതിയുടെ ഹർജിയിൽ കേന്ദ്രത്തോട് അഭിപ്രായം ആരാഞ്ഞ് സുപ്രീംകോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 09:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അവിശ്വാസിയായതിനാൽ തന്റെ ജീവിതത്തിൽ ശരിയത്ത് നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി യുവതി സമർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന്റെ  നിലപാട് തേടി സുപ്രീംകോടതി. ആലപ്പുഴ സ്വദേശിനിയും എക്സ് മുസ്ലിംസ് സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ സഫിയ പി.എം സമർപ്പിച്ച ഹർജിയിലാണ് നടപടി.

തന്റെ ഏകമകൾക്ക് മുഴുവൻ സ്വത്തും ലഭിക്കണമെന്നും ഇക്കാര്യത്തിൽ ശരിയത്ത് നിയമം തനിക്ക് ആവശ്യമില്ലെന്നും  സഫിയ വാദിക്കുന്നു. സ്ത്രീ വിരുദ്ധമായതിനാൽ ശരിയത്ത് നിയമം അനുസരിച്ച് ജീവിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കിയ സഫിയ അവിശ്വാസിയായി പ്രഖ്യാപിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസുമാരായ സഞ്ജയ് കുമാറും കെ.വി വിശ്വനാഥനും അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹർജി പരി​ഗണിച്ചത്. സത്യവാങ്മൂലം നൽകാൻ സുപ്രീംകോടതി കേന്ദ്രസർക്കാരിന് നാലാഴ്ചത്തെ സമയം അനുവദിച്ചു. ഹർജി താൽപര്യജനകമായ ചോദ്യങ്ങൾ ഉയർത്തുന്നതായി കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. മുസ്‍ലിമായാണ് ജനിച്ചതെന്നും എന്നാൽ, താൻ ശരിയത്തിൽ വിശ്വസിക്കുന്നില്ലെന്നും ഇത് ഒരു ‘പിന്തിരിപ്പൻ നിയമ’മാണെന്ന് കരുതുന്നുവെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടിയതായി തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ഇസ്ലാമിൽ വിശ്വാസമില്ലെങ്കിലും ശരിഅത്ത് നിയമങ്ങൾ ജീവിതത്തെ ബാധിക്കുന്നതാണ് സഫിയെ കോടതിയിൽ എത്തിച്ചത്. ശരിയത്ത് നിയമപ്രകാരം പെൺകുട്ടികൾക്ക് ഉമ്മയുടെ സ്വത്തിന്റെ മൂന്നിൽ ഒന്ന് മാത്രമേ  കിട്ടൂ. ബാക്കി  സഹോദരന് പോകും. ഇത്തരം നിയമം തന്റെ ജീവിതത്തിൽ ആവശ്യമില്ലെന്നും ഏക സിവിൽ നിയമപ്രകാരം തന്റെ മുഴുവൻ സ്വത്തിന്റെയും അവകാശം മകൾക്ക് കിട്ടണമെന്നാണ് സഫിയയുടെ ആവശ്യം. അവിശ്വാസിയായി കോടതി പ്രഖ്യാപിച്ചാൽ മാത്രമേ 1925ലെ മതേതര ഇന്ത്യൻ പിന്തുടർച്ചാവകാശപ്രകാരം സഫിയയുടെ മകൾക്ക് മുഴുവൻ സ്വത്തും കൈമാറാൻ സാധിക്കൂ.

ഔദ്യോഗികമായി മതം ഉപേക്ഷിച്ചതിന് ശേഷവും ശരിയത്ത് നിയമം ബാധകമാണെങ്കിൽ അത് നീതിയുടെ പരാജയമായിരിക്കുമെന്ന് സഫിയ സമർപ്പിച്ച ഹർജിയിൽ പറയുന്നു. അതിനാൽ, ഭരണഘടനയുടെ 32-ാം അനുച്ഛേദം (ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം) പ്രകാരം രാജ്യത്തെ മതേതര നിയമം യുവതിക്ക് ബാധകമാക്കണെമന്ന് അഭിഭാഷകൻ പ്രശാന്ത് പത്മനാഭൻ കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ഇതേ ഹർജിയിൽ സുപ്രീംകോടതി കേന്ദ്രത്തിനും കേരളത്തിനും നോട്ടീസ് നൽകിയിരുന്നു

 

Tags: EX-MuslimPM Safiya
ShareTweetSendShare

More News from this section

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies