പത്തനം തിട്ട: സി പി എമ്മിൽ നിന്നും നീതി ഉണ്ടായില്ലെന്നും പാർട്ടിയിലെ നീതി കേടിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നും മുൻ എം എൽ എ എ പത്മകുമാർ .
“പാർട്ടി എന്തെങ്കിലും ചെയ്യുമ്പോൾ അത് നീതികരമായിരിക്കണം, അത് മാത്രമാണ് താൻ ചൂണ്ടിക്കാണിച്ചത്, പാർട്ടിയിൽ നിന്നും നീതി ഉണ്ടായില്ല”, അദ്ദേഹം പറഞ്ഞു.
“പാർട്ടി സംസ്ഥാന ഘടകത്തിലേക്ക് തിരഞ്ഞെടുക്കുമ്പോൾ മന്ത്രി സ്ഥാനം മാത്രമാകരുത് മാനദണ്ഡം.വർഷങ്ങളായി പാർട്ടിക്കകത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി ആളുകൾ ഉണ്ട്. എ കെ ബാലൻ മറുപടി പറയുമ്പോൾ ഒരു പത്മകുമാറിന്റെ പ്രതികരണം മാത്രമേ കണ്ടിട്ടുള്ളൂ. പത്മകുമാർ മാത്രമല്ല,ആ മാനസികാവസ്ഥയുള്ള ഒട്ടേറെ ആളുകൾ ഉണ്ട്.”പത്മകുമാർ വെളിപ്പെടുത്തി.
പാർട്ടി നടപടിയെടുത്താൽ അംഗീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. വീണാ ജോർജിനുള്ളത് പാർലമെന്റെറി പ്രവർത്തനം മാത്രമാണ്.
സംഘടനാപരമായി ഒന്നും ചെയ്തിട്ടില്ലെന്നും പദ്മകുമാർ പറഞ്ഞു.
വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവാക്കിയത് തെറ്റെന്ന് ആവർത്തിച്ച പത്മകുമാർ കഴിഞ്ഞ സമ്മേളന കാലത്തും വീണാ ജോർജ് മന്ത്രി ആയിരുന്നു എന്നു സൂചിപ്പിച്ചു. എഫ് ബി പോസ്റ്റ് ഡിലീറ്റ് ചെയ്തത് വിഷയത്തെ വ്യക്തിപരമായി വ്യാഖ്യാനിച്ചത് കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
എ കെ ബാലന്റെ പ്രസ്‍താവനയ്‌ക്കും എ പത്മകുമാർ മറുപടി പറഞ്ഞു.”തന്റെ നിലപാട് എ കെ ബാലൻ തെറ്റിദ്ധരിച്ചു, എടുത്താൽ പൊങ്ങാത്ത സ്ഥാനങ്ങൾ തനിക്ക് തന്നിട്ടുണ്ടെന്നാണ് ബാലൻ പറയുന്നത്, അത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്”,















