തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ തൃശൂരിലെ വീടിനു മുന്നിൽ ബോംബെറിഞ്ഞു.ബൈക്കിലെത്തിയ നാലംഗ സംഘം ആണ് ആക്രമണം നടത്തിയത്. ഈ സ്‌ഫോടക വസ്തു ശബ്ദത്തോടെ പൊട്ടിത്തെറിച്ചു.
പിന്നാലെ തൃശൂരിലെ ബിജെപി നേതാക്കളുടെ വീടുകൾക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി.
ശോഭ സുരേന്ദ്രന്റെ തൃശൂർ അയ്യന്തോൾ പുതൂർക്കരയിലുള്ള വാടക വീടിന്റെ നേരെ എതിർ ദിശയിലാണ് ബോംബെറിഞ്ഞത്. ഇന്നലെ രാത്രി പത്തേ മുക്കാലിന് ബൈക്കിലെത്തിയ നാലംഗസംഘമാണ് ആക്രമണം നടത്തിയത്.ശോഭയുടെ വീട് എന്ന് തെറ്റിദ്ധരിച്ച് എറിഞ്ഞതാകാം എന്ന് സംശയിക്കുന്നു. ഈ സമയത്ത് തൊട്ടടുത്ത പുതൂർക്കര ജംഗ്ഷനിലും കാറിൽ അപരിചിതരുടെ സാന്നിധ്യമുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. പോലീസ് പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചു വരുന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചപ്പോഴാണ് പരിസരവാസികൾക്ക് ബോംബെറിഞ്ഞതായി വ്യക്തമായത്.
അക്രമണമുണ്ടായപ്പോൾ ശോഭ സുരേന്ദ്രൻ എറണാകുളത്ത് നിന്ന് തൃശൂരിലെ വീട്ടിലേക്ക് എത്തിച്ചേർന്നിട്ട് അധിക സമയം ആയിട്ടുണ്ടായിരുന്നില്ല. സ്ഫോടന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴേക്കും ശോഭ സുരേന്ദ്രനും വീടിനു പുറത്തേക്കെത്തി. സംഭവത്തിൽ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.















