അമേരിക്കയിലെ സൗത്ത് കരോലിന ബീച്ചിലുണ്ടായ വെടിവയ്പ്പിൽ 11 പേർ ഗുരുതരാവസ്ഥയിൽ. ഞായറാഴ്ച രാത്രി 9.30ന് ലിറ്റിൽ റിവർ ടൗണിലാണ് ആക്രമണം നടന്നത്. വെടിയേറ്റവരെ സ്വകാര്യ വാഹനങ്ങളിലാണ് ആശുപത്രിയിൽ എത്തിച്ചത്. ഇവരുടെ ആരോഗ്യനിലയെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ഇതുവരെയും അധികൃതർ അക്രമിയെക്കുറിച്ചോ വെടിവയ്പ്പുണ്ടായ സാഹചര്യത്തെക്കുറിച്ചോ വ്യക്തമാക്കിയിട്ടില്ല. സംഭവം നടന്ന സ്ഥലത്ത് ബോട്ടിംഗ് ബിസിനസുകൾ നടക്കുന്നുണ്ടെങ്കിലും ആളുകൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ലിറ്റിൽ റിവർ ടൗൺ.
സംഭവ സ്ഥലത്തേക്ക് നിരവധി പൊലീസ് വാഹനങ്ങളും ആംബുലൻസുകളും പാഞ്ഞെത്തുന്നതിന്റെ വീഡിയോ പുറത്തുവന്നു. മാർട്ടിൽ ബീച്ചിൽ നിന്ന് വടക്കുകിഴക്ക് 32 കിലോ മീറ്റർ അകലെയാണ് വെടിവയ്പ്പുണ്ടായ ലിറ്റിൽ റിവർ ടൗൺ. ഹോറി കൗണ്ടി പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിൽ എടുക്കുകയോ ചെയ്തിട്ടില്ല.















