തിരുവനന്തപുരം: വിഴിഞ്ഞം തീരത്തുനിന്ന് മീൻപിടിത്തത്തിനു പോയ എട്ട് ബോട്ടുകളിൽ നാല് എണ്ണം മടങ്ങിയെത്തിയില്ല. സംഭവം തീരത്ത് വലിയ ആശങ്കയ്‌ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി പോയി ഇന്നു പുലര്‍ച്ചെ എത്തേണ്ടിയിരുന്ന ബോട്ടുകളാണ് മടങ്ങിയെത്താത്തത്. ബോട്ടിൽ 27 പേരോളം ആണ് ഉണ്ടായിരുന്നതയാണ് വിവരം.
എത്ര പേരാണ് ഇനി തിരിച്ചെത്താൻ ഉള്ളത് എന്ന് കണക്ക് വ്യക്തമല്ല. വള്ളത്തിലുള്ളവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. കടലില്‍ വച്ച് അതിശക്തമായ കാറ്റ് അടിച്ചിരുന്നുവെന്ന് തിരിച്ചെത്തിയ വള്ളങ്ങളില്‍ ഉള്ളവര്‍ പറഞ്ഞു.
തീരസംരക്ഷണ സേന തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കടലിൽ പോകരുതെന്ന് മുൻപ് മത്സ്യത്തൊഴിലാളികൾക്ക് നിർദ്ദേശം നൽകിയിരുന്നുവെന്നും. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ അതിശക്തമായി നടത്തുന്നതായും തീരസംരക്ഷണ സേന വ്യക്തമാക്കി. ബംഗാൾ തീരത്തിനു സമീപം അതിതീവ്ര ന്യൂനമർദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ കനത്ത മഴ പെയ്യുന്നത്. ഉൾക്കടലിൽ അകപ്പെട്ടവർക്ക് ആയുള്ള തിരച്ചിൽ തുടരുകയാണ്.















