കൊച്ചി: കോതമംഗലത്ത് ലൗ ജിഹാദിന് ഇരയായി 23കാരി ജീവനൊടുക്കിയ സംഭവത്തിൽ സോനയുടെ ആൺസുഹൃത്ത് റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. എന്നാൽ ഇവർ ഒളിവിൽ പോയെന്നാണ് വിവരം. പെൺകുട്ടിയുടെ ആത്മഹ്യകുറിപ്പിൽ റമീസിന്റെ മാതാപിതാക്കളെ കുറിച്ചും പരാമർശമുണ്ടായിരുന്നു. അതിനാൽ ഇവർക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തും.
പെൺകുട്ടിയെ ആത്മഹത്യയുടെ വക്കിലെത്തിച്ചത് റമീസ് ആണെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടിയുമായി റമീസ് തർക്കമുണ്ടാക്കിയതിന്റെ തെളിവുകൾ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചു. പ്രതിയെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. അതേസമയം, എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് തന്നെ മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.
പെൺകുട്ടിയുടെ മരണത്തിൽ ബാഹ്യശക്തികളുടെ ഇടപെടലും കുടുംബം സംശയിക്കുന്നുണ്ട്. മതമൗലികവാദ സംഘടനകളുടെ പങ്കും അന്വേഷിക്കണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. റമീസും കുടുംബവും മറ്റ് പെൺകുട്ടിളെയും ഇത് പോലെ ചതിയിൽപ്പെടുത്തിയിട്ടുണ്ടോ എന്നും സംശയമുണ്ട്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന വിശ്വാസവും കുടുംബത്തിനില്ല.















