ഒട്ടാവ: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നൂൻ. ഗുർപത്വന്ത് സിംഗ് അടുത്ത സഹായിയും ഖാലിസ്ഥാൻ തീവ്രവാദിയുമായ ഇന്ദർജീത് സിംഗ് ഗോസാൽ ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്. മൂന്ന് ദിവസം മുൻപാണ് ഇന്ദർജീത് സിംഗ് ഗോസലിൽ കാനഡയിൽ അറസ്റ്റിലായത്.
ഒന്റാറിയോയിലെ സെൻട്രൽ ഈസ്റ്റ് കറക്ഷണൽ സെന്ററിൽ നിന്ന് പുറത്തേക്ക് നടക്കുന്നതിനിടെയാണ് ഇന്ദർജീത് സിംഗ് ഭീഷണി മുഴക്കുന്നത്. ‘ ഇന്ത്യ, ഞാൻ പുറത്താണ്. ഗുർപത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്‌ക്കാനും 2025 നവംബർ 23 ന് ഖലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാനും ഞാനുണ്ടാകും. ഡൽഹി ഖലിസ്ഥാനായി മാറും’, ഇന്ദർജീത് സിംഗ് പറയുന്നു.
അതേ വീഡിയോയിൽ തന്നെയാണ് അജിത് ഡോവലിനെതിരെ ഗുർപത്വന്ത് സിംഗ് പന്നൂൻ ഭീഷണി മുഴക്കുന്നത്. അജിത് ഡോവൽ കാനഡയിലോ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ വന്ന് ഞങ്ങളെ അറസ്റ്റ് ചെയ്യാനോ ഇന്ത്യയിലേക്ക് ഞങ്ങളെ പിടിച്ചുകൊണ്ടുപോകാത്തത് എന്തുകൊണ്ടാണ്” -പന്നൂൻ പറയുന്നു.
സെപ്റ്റംബർ 19 ന് ഒന്റാറിയോയിൽ ഒരു ട്രാഫിക് സ്റ്റോപ്പിൽ വെച്ചാണ് ഇന്ദർജീത് സിംഗ് ഗോസൽ, അറസ്റ്റിലായത്. 2023 ൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് കാനഡയിലെ എസ്‌എഫ്‌ജെയുടെ പ്രധാന സംഘാടകനാണ് ഇയാൾ.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കഴിഞ്ഞയാഴ്ച ന്യൂഡൽഹിയിൽ കനേഡിയൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൗയിനുമായി കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഇതാണ് ഖലിസ്ഥാൻ ഭീകരരെ ചൊടിപ്പിച്ചത്.















