തിരുവനന്തപുരം: ശബരിമല ശ്രീകോവിൽ വിൽപ്പനച്ചരക്ക് ആക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചതെന്ന് ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ. സ്വർണ്ണപ്പാളിയുമായി ബന്ധപ്പെട്ട സകല വസ്തുതകളും അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിനും അറിയാം. അവരുടെ ഒത്താശ ഈ സംഭവങ്ങൾക്ക് പിന്നിലുണ്ട്. വിജയ് മല്യ നൽകിയ സ്വർണ്ണപ്പാളികൾ എങ്ങനെ ചെമ്പായി വി മുരളീധരൻ ആരോപിച്ചു. മറുപടി പറയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വം
എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ട് ഒഴിഞ്ഞ് മാറാനാണ് ദേവസ്വം ബോർഡിന്റെ ശ്രമം. അന്നത്തെ ദേവസ്വം മന്ത്രിക്കും ബോർഡ് പ്രസിഡൻ്റിനും ഉത്തരവാദിത്തം ഉണ്ട്. ആരെങ്കിലും സന്നദ്ധരായി വന്നാൽ ഉടൻ ശ്രീകോവിൽ വാതിൽപ്പാളികൾ അടക്കം ഇളക്കി നൽകിയത് കുറ്റകരമായ അനാസ്ഥയാണ്. ശബരിമല ശ്രീകോവിലിന് വിൽപ്പനച്ചരക്ക് അക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്.
ശബരിമല ആചാരങ്ങൾ ലംഘിക്കേണ്ടത് ആണെന്ന് പിണറായിയും കൂട്ടരും നിലപാടെടുത്ത അതേ സമയത്ത് തന്നെയാണ് ശബരിമലയിലെ സ്വർണ്ണപ്പാളികൾ ഇളക്കി മാറ്റിയത്. ഉണ്ണികൃഷ്ണനും ദേവസ്വം ബോർഡും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇളക്കി മാറ്റിയതിന് ശേഷം 40 ദിവസം പാളികൾ എവിടെയായിരുന്നു. ശ്രീകോവിൽ ഭാഗങ്ങൾ ഇളക്കി നാടു മുഴുവൻ പ്രദർശിപ്പിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ആരാണ് അധികാരം കൊടുത്തതെന്ന് വി. മുരളീധരൻ ചോദിച്ചു. ദേവസ്വം മാനുവൽ ലംഘിക്കപ്പെട്ടിട്ടും പരാതി നൽകാൻ പോലും ദേവസ്വം ബോർഡ് തയ്യാറായില്ല. സന്നിധാനത്ത് വച്ച് ഇത്തരം പണികൾ നടക്കേണ്ടത്. എന്തുകൊണ്ട് ദേവസ്വം ബോർഡ് ആ കാര്യത്തിൽ നടപടിയെടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു.
സെക്രട്ടറിയേറ്റിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചെവിയിൽ സ്വകാര്യം പറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇയാളുടെ പശ്ചാത്തലം അന്വേഷിക്കാതെയാണോ സെക്രട്ടറിയേറ്റ് പരിപാടിയിൽ പങ്കെടുപ്പിക്കുന്നത്. തീവെപ്പ് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റി പ്രതിയാണെന്നാണ് വിവരം. കേസിൽ ഉണ്ണികൃഷ്ണൻ മുങ്ങി നടക്കുകയാണ്. കേസിലെ പ്രതിയായ ഒരാൾക്ക് ആണോ സ്വർണം കൊടുത്തുവിടുന്നത്.
ഹിന്ദു ക്ഷേത്രങ്ങളിൽ എന്തുമാകാമെന്നാണ് സർക്കാർ നിലപാട് . മറ്റേതെങ്കിലും മതത്തിന്റെ ആരാധനാലയത്തിൽ ആണെങ്കിൽ ഇതേ നിലപാട് സ്വീകരിക്കുമോ. ദേവസ്വം വിജിലൻസ് അപ്രസക്തമാണ്. ഇത്രയും കാലം ശബരിമലയിലെ കൊളളയും അഴിമതിയും പുറത്തുകൊണ്ടുവരാൻ കഴിയാത്ത ആളുകൾക്ക് ഇനിയെന്ത് കണ്ടെത്താൻ കഴിയും. കേന്ദ്ര ഏജൻസികളൊ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമോ വിഷയം അന്വേഷിക്കണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.















