തിരുവനന്തപുരം : PM ശ്രീ പദ്ധതിയിൽ ഒപ്പുവെയ്‌ക്കാൻ കേരള സർക്കാർ ഇപ്പോൾ കാണിച്ച നടപടി സ്വാഗതാർഹമാണെങ്കിലും. കാലതാമസം വരുത്തിയത് വിദ്യാർത്ഥികളോട് കാണിച്ച വഞ്ചന ആണെന്ന് യുവമോർച്ച
കാലതാമസം വരുത്തിയത് കാരണം കേരളത്തിന് കിട്ടേണ്ടിയിരുന്ന ഫണ്ട് ലാപ്സാക്കിയതിന്റെ പൂർണ ഉത്തരവാദിത്തം കേരള സർക്കാരിന് മാത്രമാണ്. കേരളത്തിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ സഹായിക്കുന്ന പദ്ധതിയിൽ ഓരോ ബ്ലോക്കിലും രണ്ട് സ്കൂളുകൾ വീതം തിരഞ്ഞെടുത്ത് മോഡൽ സ്കൂളുകളായി വികസിപ്പിക്കാൻ വേണ്ട വകയിലേക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന ഈ പദ്ധതിയെ കേരളത്തിലെ വിദ്യാർത്ഥികൾക്ക് ലഭിക്കാൻ ഇത്രയും കാലതാമസം വരുത്തി ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടുത്തി. ഇങ്ങിനെ കേരളത്തിലെ വിദ്യാർത്ഥികളെ വഞ്ചിച്ച കേരള സർക്കാരും വിദ്യാഭ്യാസ വകുപ്പും ഈ വിഷയത്തിൽ മറുപടി പറയണമെന്ന്
യുവമോർച്ച കേരള ഘ ടകംസംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് പ്രസ്താവിച്ചു.















