11 പിഎഫ്ഐ ഭീകര നേതാക്കൾ പ്രതികൾ; നടന്നത് വൻ ​ഗൂഢാലോചന; സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഗുരുതര കണ്ടെത്തലുമായി എൻഐഎ കുറ്റപത്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

11 പിഎഫ്ഐ ഭീകര നേതാക്കൾ പ്രതികൾ; നടന്നത് വൻ ​ഗൂഢാലോചന; സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി; ഗുരുതര കണ്ടെത്തലുമായി എൻഐഎ കുറ്റപത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2025, 11:24 am IST
FacebookTwitterWhatsAppTelegram

മംഗളൂരു: ബജ്രംഗദൾ നേതാവ് സുഹാസ് ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ പതിനൊന്ന്  പിഎഫ്ഐ നേതാക്കൾ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചു. ബെം​ഗളുരുവിലെ എൻഐയുടെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം നൽകിയത്.

സാമുദായിക സംഘർഷം ലക്ഷ്യമിട്ടാണ് കൊലപാതകം എന്ന് എൻഐഎ കണ്ടെത്തി. കലവാരു സഫ്വാൻ എന്ന അബ്ദുൾ സഫ്വാൻ ആണ് കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ. ആദിൽ മഹറൂഫാണ് ഇതിനുള്ള പണം നൽകിയത്. നിയാസ്, മുഹമ്മദ് മുസമിർ, വാമൻസൂർ നൗഷാദ്, ഖലന്ദർ ഷാഫി, മുഹമ്മദ് റിസ്‌വാൻ, അസ്ഹറുദ്ദീൻ, അബ്ദുൾ ഖാദർ എന്നിവരാണ് കേസിലെ പ്രതികൾ.

സുഹാസ് ഷെട്ടിയുടെ കൊലപാതകത്തിന് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞു. മാസങ്ങളായി സുഹാസ് ഷെട്ടി പിഎഫ്ഐ സംഘത്തിന്റെ നിരീക്ഷണത്തലായിരുന്നു. സുഹാസ് ഷെട്ടിയെ എവിടെ വെച്ച് എങ്ങനെ കൊല്ലണം, അയാൾ രക്ഷപ്പെട്ടാൽ എന്തുചെയ്യും? പ്രത്യാക്രമണം ഉണ്ടായാൽ എന്തുചെയ്യും? എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നു. കൊലപാതകം നടന്ന ദിവസം പ്രതികൾ രണ്ട് കാറുകൾ ഉപയോഗിച്ചതായി കുറ്റപത്രത്തിൽ പരാമർശിച്ചിട്ടുണ്ട്.

ഏഴ് പേരാണ് കൊലപാകത്തിൽ നേരിട്ട് പങ്കെടുത്തത്. ബാക്കി നാലുപേർ ​ഗൂഢാലോചനയിൽ പങ്കാളികളാണ്.   സുഹാസ് ഷെട്ടി യെ കാറിലിട്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ മെയ് ഒന്നിനാണ് സുഹാഷ് ഷെട്ടിയെ പിഎഫ്ഐ ഭീകരർ കൊലപ്പെടുത്തിയത്. ബാജ്‌പെ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആദ്യം കർണ്ണാട പൊലീസാണ് കേസ് അന്വേഷിച്ചത്. പിന്നീട് ആഭ്യന്തര മന്ത്രാലയം ഇടപെട്ട് കേസ് എൻഐഎക്ക് കൈമാറുകയായിരുന്നു. കേസ് അന്വേഷിക്കാൻ പോലീസിന് കഴിവുണ്ടെന്ന് പറഞ്ഞ് കർണാടകയിലെ കോൺഗ്രസ് സർക്കാർ ഇത് എൻഐഎയ്‌ക്ക് കൈമാറാൻ വിസമ്മതിച്ചിരുന്നു.

നിരോധനത്തിന് ശേഷവും പിഎഫ്ഐ പല പേരുകളിൽ പല രൂപത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അടിവരയിടുന്നതാണ് ക്രൂരകൊലപാതകം . രാജ്യത്തെ ഹിന്ദു നേതാക്കളെ ഇവർ ലക്ഷ്യമിടുന്നു എന്ന് മുൻപ് എൻഐഎ തന്നെ കണ്ടെത്തിയിരുന്നു.

Tags: NIASuhas Shetty Murder
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies