"അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ല";ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും നേരിട്ടത് ക്രൂരമായ അവഹേളനവും മാനസിക പീഡനവും
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ല”;ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും നേരിട്ടത് ക്രൂരമായ അവഹേളനവും മാനസിക പീഡനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 09:25 pm IST
Facebook
Twitter
WhatsAppTelegram

കോട്ടയം: ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും ക്രൂരമായ അവഹേളനവും മാനസിക പീഡനവും നേരിട്ടതായി പരാതി.

നാട്ടകം ഗവണ്മെൻ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയായ ശ്രീമതി. ഷോമാ ജോസഫാണ് സഹ പ്രവർത്തകരുടെ ക്രൂരമായ ചെയ്തികളിൽ മനം നൊന്ത് പ്രിൻസിപ്പലിന് പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച – 06/11/2025 കോളേജിൽ നടന്ന സംഭവം ഒതുക്കി തീർക്കാൻ ആരോപണവിധേയർ ശ്രമിച്ചെങ്കിലും ടീച്ചറുടെ ഭർത്താവ് സംസ്ഥാന ഭിന്നശേഷി കമ്മീഷനിൽ പരാതി നൽകിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവസ്വഭാവം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വന്നത്.

ഭിന്നശേഷിക്കാരിയായ ഷോമ ടീച്ചർ പാലക്കാട് നിന്ന് ട്രാൻസ്ഫർ വാങ്ങി നാട്ടകം കോളേജിൽ ജോയിൻ ചെയ്തത് മുതലാണ് സംഭവവികാസങ്ങൾക്ക് തുടക്കംകുറിക്കുന്നത്. നിയമാനുസൃതമുള്ള സ്ഥലംമാറ്റ ഉത്തരവോടെ ടീച്ചർ നാട്ടകത്തേക്ക് വന്നത് ഏറെനാളുകളായി സംഘടനാബലത്തിൽ സ്ഥലംമാറ്റത്തിൽനിന്നും ഒഴിവാക്കപ്പെട്ടിരുന്ന അദ്ധ്യാപകന് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതോടെയാണ് വ്യക്തിവിരോധത്തിൽ എത്തിച്ചേർന്നത്. വ്യക്തിവിരോധം മൂലം പ്രസ്തുത അദ്ധ്യാപികയെ കോളേജിലെ ശുചിമുറിയിൽ പൂട്ടിയിടുന്നതിൽ വരെ കാര്യങ്ങളെത്തിയിരുന്നു. അനദ്ധ്യാപകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഷോമ ടീച്ചറിന് അപായമുണ്ടാകാതിരുന്നത്.

അതിനെതിരെ പരാതിയുമായി മുൻപോട്ട് പോയപ്പോൾ ആരോപണവിധേയരായ അദ്ധ്യാപകൻ തന്റെ സുഹൃത്തുക്കളെ മുൻനിർത്തി നടത്തിയ അനുരഞ്ജന ചർച്ചകളിലൂടെ അദ്ധ്യാപികയെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

പ്രിൻസിപ്പാൾ ഇൻ ചാർജ്ജായി മുൻപ് കോളേജിലുണ്ടായിരുന്ന ഒരു അദ്ധ്യാപകൻ സഹ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവർത്തികളെ കണ്ടില്ലെന്നു നടിച്ചതും ആരോപണവിധേയരെ കോളേജിനുള്ളിൽ സംരക്ഷിച്ചുകൊണ്ട് വേണ്ട സഹായങ്ങൾ നൽകിയതും ടീച്ചർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിപ്പിച്ചു. നാട്ടകം കോളേജിലെ പൊതുപരിപാടികളിൽ നിന്നെല്ലാം ഒഴിവാക്കി അകറ്റിനിർത്തപ്പെടുന്ന ഷോമ ടീച്ചർ തുടർച്ചയായ ബോഡി ഷെയിമിങ്ങിനും വിധേയയാണ്. ഒരിക്കൽ വിദ്യാർത്ഥികളെ സ്വാധീനിച്ചു ടീച്ചർക്കെതിരെ പരാതിനല്കിയെങ്കിലും പ്രസ്തുത പരാതി വ്യാജമാണെന്നുകണ്ടെത്തിയതിനെത്തുടർന്ന് PTA യോഗത്തിൽ ടീച്ചറിനോട് മാപ്പുപറയേണ്ടിവന്നതുമാണ് ഇപ്പോഴത്തെ വ്യക്തിവിദ്വേഷത്തിനു കാരണമായിട്ടുള്ളത് .

എന്നാൽ, നാട്ടകം കോളേജിൽ നടക്കുന്ന നിയമവിരുദ്ധവും രാഷ്‌ട്രീയതാല്പര്യങ്ങൾ മാത്രം കണക്കിലെടുത്തുമുള്ള കരാർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപകരുടെ നിയമനം ടീച്ചർ ചോദ്യം ചെയ്തതോടെ ശത്രുത വർധിക്കുകയും ശാരീരിക മാനസിക പീഡനങ്ങൾ കൂടുകയും ചെയ്തു.

06/11/2025, രാവിലെ അദ്ധ്യാപിക, കോളേജിൽ എത്തി കുട്ടികളെ കംപ്യൂട്ടെഷണൽ ലാബ് ചെയ്യിക്കാൻ ലാബിൽ എത്തിയപ്പോൾ, അനേകം കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും, ഉള്ള ലാബ് തുറന്നു കിടക്കുന്നത് കാണുകയും, അക്കാര്യം ഡിപ്പാർട്ട്മെൻ്റിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

തുടർന്ന് ടീച്ചർ നടത്തിയ പരിശോധനയിൽ ലാബിൽ ഇരുന്ന യു പി എസും അതിന്റെ ബാറ്ററിയും നീക്കം ചെയ്തതായി മനസ്സിലാക്കി., ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ സഹ അദ്ധ്യാപകൻ ആയ മനുകുമാർ എൻ. പരിഹസിക്കുകയും, അപമാനിക്കുകയും ചെയ്തു. തന്റെ കുട്ടികളുടെ ലാബ് മുടങ്ങും എന്നത് കൊണ്ട് ഷോമ ജോസഫ്, ഈ കാര്യം ഡിപ്പാർട്ട്മെൻ്റ് കൗൺസിൽ കൂടി അറിയിക്കുകയുണ്ടായി. എന്നാൽ തന്റെ പരാതിക്ക് തീരുമാനം എന്തെന്ന് ചോദിച്ചതിന് മറുപടിയായി മനു കുമാർ എൻ വ്യക്തിപരവും ശാരീരികവുമായ അവഹേളനങ്ങൾ നടത്തുകയും “അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ലന്നുള്ള” ഭീഷണി മുഴക്കുകയുമാണ് ഉണ്ടായത്.

പ്രസ്തുത സംഭവത്തെത്തുടർന്ന് ബോധരഹിതയായ ഷോമ ടീച്ചർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയുണ്ടായി. സഹപ്രവർത്തകരിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ അവഹേളനങ്ങൾ, ബോഡി ഷെയിമിങ്, വ്യാജ പരാതികൾ നൽകുക തുടങ്ങിയവ മൂലം ധാരാളം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഷോമ ടീച്ചറിനെ ഇതിനകംതന്നെ മാനസികമായി വളരെയധികം തളർന്നിട്ടുണ്ട്.
ഏതുനിമിഷവും ശാരീരികമായിപ്പോലും ആക്രമിക്കപ്പെടാമെന്ന ഭയം മൂലം ഏറെ ഇഷ്ടപ്പെടുന്ന അദ്ധ്യാപകവൃത്തിപോലും ഒഴിവാക്കിയാലോ എന്ന ചിന്തയിലേക്ക് ഇതിനകം തന്നെ ടീച്ചറിനെ എത്തിച്ചിട്ടുണ്ട്.

യുജിസി, ദേശീയ വനിതാ ശിശു ക്ഷേമ മന്ത്രാലയം, ദേശീയ ഭിന്ന ശേഷി വകുപ്പിലും പരാതി നൽകാൻ ഉള്ള നീക്കത്തിൽ ആണ് ടീച്ചർ

Tags: Kottayam
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies