"അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ല";ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും നേരിട്ടത് ക്രൂരമായ അവഹേളനവും മാനസിക പീഡനവും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ല”;ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും നേരിട്ടത് ക്രൂരമായ അവഹേളനവും മാനസിക പീഡനവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2025, 09:25 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: ഭിന്നശേഷിക്കാരിയായ കോളേജ് അദ്ധ്യാപിക സഹപ്രവർത്തകരിൽ നിന്നും ക്രൂരമായ അവഹേളനവും മാനസിക പീഡനവും നേരിട്ടതായി പരാതി.

നാട്ടകം ഗവണ്മെൻ്റ് ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയായ ശ്രീമതി. ഷോമാ ജോസഫാണ് സഹ പ്രവർത്തകരുടെ ക്രൂരമായ ചെയ്തികളിൽ മനം നൊന്ത് പ്രിൻസിപ്പലിന് പരാതി നൽകിയത്. കഴിഞ്ഞ വ്യാഴാഴ്ച – 06/11/2025 കോളേജിൽ നടന്ന സംഭവം ഒതുക്കി തീർക്കാൻ ആരോപണവിധേയർ ശ്രമിച്ചെങ്കിലും ടീച്ചറുടെ ഭർത്താവ് സംസ്ഥാന ഭിന്നശേഷി കമ്മീഷനിൽ പരാതി നൽകിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവസ്വഭാവം പൊതുസമൂഹത്തിന്റെ ശ്രദ്ധയിൽ വന്നത്.

ഭിന്നശേഷിക്കാരിയായ ഷോമ ടീച്ചർ പാലക്കാട് നിന്ന് ട്രാൻസ്ഫർ വാങ്ങി നാട്ടകം കോളേജിൽ ജോയിൻ ചെയ്തത് മുതലാണ് സംഭവവികാസങ്ങൾക്ക് തുടക്കംകുറിക്കുന്നത്. നിയമാനുസൃതമുള്ള സ്ഥലംമാറ്റ ഉത്തരവോടെ ടീച്ചർ നാട്ടകത്തേക്ക് വന്നത് ഏറെനാളുകളായി സംഘടനാബലത്തിൽ സ്ഥലംമാറ്റത്തിൽനിന്നും ഒഴിവാക്കപ്പെട്ടിരുന്ന അദ്ധ്യാപകന് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചതോടെയാണ് വ്യക്തിവിരോധത്തിൽ എത്തിച്ചേർന്നത്. വ്യക്തിവിരോധം മൂലം പ്രസ്തുത അദ്ധ്യാപികയെ കോളേജിലെ ശുചിമുറിയിൽ പൂട്ടിയിടുന്നതിൽ വരെ കാര്യങ്ങളെത്തിയിരുന്നു. അനദ്ധ്യാപകരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ഷോമ ടീച്ചറിന് അപായമുണ്ടാകാതിരുന്നത്.

അതിനെതിരെ പരാതിയുമായി മുൻപോട്ട് പോയപ്പോൾ ആരോപണവിധേയരായ അദ്ധ്യാപകൻ തന്റെ സുഹൃത്തുക്കളെ മുൻനിർത്തി നടത്തിയ അനുരഞ്ജന ചർച്ചകളിലൂടെ അദ്ധ്യാപികയെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നു.

പ്രിൻസിപ്പാൾ ഇൻ ചാർജ്ജായി മുൻപ് കോളേജിലുണ്ടായിരുന്ന ഒരു അദ്ധ്യാപകൻ സഹ അദ്ധ്യാപകരുടെ ഇത്തരത്തിലുള്ള പ്രവർത്തികളെ കണ്ടില്ലെന്നു നടിച്ചതും ആരോപണവിധേയരെ കോളേജിനുള്ളിൽ സംരക്ഷിച്ചുകൊണ്ട് വേണ്ട സഹായങ്ങൾ നൽകിയതും ടീച്ചർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിപ്പിച്ചു. നാട്ടകം കോളേജിലെ പൊതുപരിപാടികളിൽ നിന്നെല്ലാം ഒഴിവാക്കി അകറ്റിനിർത്തപ്പെടുന്ന ഷോമ ടീച്ചർ തുടർച്ചയായ ബോഡി ഷെയിമിങ്ങിനും വിധേയയാണ്. ഒരിക്കൽ വിദ്യാർത്ഥികളെ സ്വാധീനിച്ചു ടീച്ചർക്കെതിരെ പരാതിനല്കിയെങ്കിലും പ്രസ്തുത പരാതി വ്യാജമാണെന്നുകണ്ടെത്തിയതിനെത്തുടർന്ന് PTA യോഗത്തിൽ ടീച്ചറിനോട് മാപ്പുപറയേണ്ടിവന്നതുമാണ് ഇപ്പോഴത്തെ വ്യക്തിവിദ്വേഷത്തിനു കാരണമായിട്ടുള്ളത് .

എന്നാൽ, നാട്ടകം കോളേജിൽ നടക്കുന്ന നിയമവിരുദ്ധവും രാഷ്‌ട്രീയതാല്പര്യങ്ങൾ മാത്രം കണക്കിലെടുത്തുമുള്ള കരാർ അടിസ്ഥാനത്തിലുള്ള അദ്ധ്യാപകരുടെ നിയമനം ടീച്ചർ ചോദ്യം ചെയ്തതോടെ ശത്രുത വർധിക്കുകയും ശാരീരിക മാനസിക പീഡനങ്ങൾ കൂടുകയും ചെയ്തു.

06/11/2025, രാവിലെ അദ്ധ്യാപിക, കോളേജിൽ എത്തി കുട്ടികളെ കംപ്യൂട്ടെഷണൽ ലാബ് ചെയ്യിക്കാൻ ലാബിൽ എത്തിയപ്പോൾ, അനേകം കമ്പ്യൂട്ടറുകളും, അനുബന്ധ ഉപകരണങ്ങളും, ഉള്ള ലാബ് തുറന്നു കിടക്കുന്നത് കാണുകയും, അക്കാര്യം ഡിപ്പാർട്ട്മെൻ്റിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

തുടർന്ന് ടീച്ചർ നടത്തിയ പരിശോധനയിൽ ലാബിൽ ഇരുന്ന യു പി എസും അതിന്റെ ബാറ്ററിയും നീക്കം ചെയ്തതായി മനസ്സിലാക്കി., ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ സഹ അദ്ധ്യാപകൻ ആയ മനുകുമാർ എൻ. പരിഹസിക്കുകയും, അപമാനിക്കുകയും ചെയ്തു. തന്റെ കുട്ടികളുടെ ലാബ് മുടങ്ങും എന്നത് കൊണ്ട് ഷോമ ജോസഫ്, ഈ കാര്യം ഡിപ്പാർട്ട്മെൻ്റ് കൗൺസിൽ കൂടി അറിയിക്കുകയുണ്ടായി. എന്നാൽ തന്റെ പരാതിക്ക് തീരുമാനം എന്തെന്ന് ചോദിച്ചതിന് മറുപടിയായി മനു കുമാർ എൻ വ്യക്തിപരവും ശാരീരികവുമായ അവഹേളനങ്ങൾ നടത്തുകയും “അധികം നാൾ ഇവിടെ വാഴാൻ നിന്നെ അനുവദിക്കയില്ലന്നുള്ള” ഭീഷണി മുഴക്കുകയുമാണ് ഉണ്ടായത്.

പ്രസ്തുത സംഭവത്തെത്തുടർന്ന് ബോധരഹിതയായ ഷോമ ടീച്ചർ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയുണ്ടായി. സഹപ്രവർത്തകരിൽ നിന്നും നേരിട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ അവഹേളനങ്ങൾ, ബോഡി ഷെയിമിങ്, വ്യാജ പരാതികൾ നൽകുക തുടങ്ങിയവ മൂലം ധാരാളം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഷോമ ടീച്ചറിനെ ഇതിനകംതന്നെ മാനസികമായി വളരെയധികം തളർന്നിട്ടുണ്ട്.
ഏതുനിമിഷവും ശാരീരികമായിപ്പോലും ആക്രമിക്കപ്പെടാമെന്ന ഭയം മൂലം ഏറെ ഇഷ്ടപ്പെടുന്ന അദ്ധ്യാപകവൃത്തിപോലും ഒഴിവാക്കിയാലോ എന്ന ചിന്തയിലേക്ക് ഇതിനകം തന്നെ ടീച്ചറിനെ എത്തിച്ചിട്ടുണ്ട്.

യുജിസി, ദേശീയ വനിതാ ശിശു ക്ഷേമ മന്ത്രാലയം, ദേശീയ ഭിന്ന ശേഷി വകുപ്പിലും പരാതി നൽകാൻ ഉള്ള നീക്കത്തിൽ ആണ് ടീച്ചർ

Tags: Kottayam
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies