റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന. തലയ്‌ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച ഭീകരരെയാണ് സുരക്ഷാസേന വകവരുത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഭീകരരെ കണ്ടെത്തിയത്. സ്ഥലത്ത് നിന്ന് മാരകായുധങ്ങളും സുരക്ഷാസേന പിടികൂടിയിട്ടുണ്ട്.
വനമേഖലയിൽ തെരച്ചിൽ തുടരുകയാണ്. പുലർച്ചെയാണ് സുരക്ഷാസേന പരിശോധന ആരംഭിച്ചത്. ഇതിനിടെ സുരക്ഷാസേനയെ കണ്ടതോടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
കോണ്ട ഏരിയ കമ്മിറ്റി അംഗം മാദ്‌വി ദേവ, കോണ്ട ഏരിയ കമ്മിറ്റി സിഎൻഎം കമാൻഡർ പോഡിയം ഗാംഗി, കിസ്റ്റാറാമിന്റെ ഏരിയ കമ്മിറ്റി അംഗം സോഡി എന്നിവരാണ് കൊല്ലപ്പെട്ടത്. രണ്ട് സ്ത്രീ മാവോയിസ്റ്റുകളും ഇതിൽ ഉൾപ്പെടുന്നു.
233 മാവോയിസ്റ്റുകൾ ഇതുവരെ ഛത്തീസ്ഗഢിൽ കൊല്ലപ്പെട്ടു. ഇതിൽ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, ഡി.കെ.എസ്.ഇസഡ്.സി അംഗങ്ങൾ, പി.എൽ.ജി.എ കേഡർമാർ എന്നിവരും ഉൾപ്പെടുന്നു. വനമേഖലകളിൽ തെരച്ചിൽ തുടരുകയാണ്.















