പത്തനംതിട്ട: മുൻ ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നൊരുക്കങ്ങളിൽ വീഴ്ച സംഭവിച്ചുവെന്നും സന്നിധാനത്തെ സ്ഥിതി ഭയാനകമെന്നും ജയകുമാർ പറഞ്ഞു.
ഭക്തർക്ക് കുടിവെള്ളം കിട്ടുന്നില്ല എന്നത് വാസ്തവമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കിയിട്ടില്ല. നാല് മണിക്കുറിൽ കൂടുതൽ ക്യൂ നിൽക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുണ്ടാക്കും. പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രസേനയുടെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ബാരിക്കേഡ് മറികടന്നുകൊണ്ട് ഭക്തജനങ്ങൾ പതിനെട്ടാം പടിക്ക് താഴേക്ക് ഇറങ്ങുന്നത് വൻ അപകടങ്ങളാണ് വിളിച്ചുവരുത്തുന്നത്. പതിനെട്ടാം പടിക്ക് സമീപം ആളുകൾ തിങ്ങിനിറഞ്ഞാണ് നിൽക്കുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ മണിക്കൂറോളമാണ് ക്യൂവിൽ കാത്തുനിൽക്കുന്നത്. ഗുരുതര സുരക്ഷാ വീഴ്ചയാണ് ശബരിമലയിൽ സംഭവിച്ചിരിക്കുന്നത്.















