ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ 42-കാരൻ അറസ്റ്റിൽ. എടത്വ സ്വദേശിയായ സുമേഷാണ് അറസ്റ്റിലായത്. ആലപ്പുള സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്റ്റാഫ് നഴ്സായി ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞാണ് പ്രതി യുവതിയിൽ നിന്ന് പണം തട്ടിയത്.
യുവതിയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നഴ്സിംഗ് പ്രവേശനം നൽകാമെന്നും പ്രതി വാഗ്ദാനം ചെയ്തിരുന്നു. ലക്ഷങ്ങളാണ് യുവാവ് ഇവരിൽ നിന്നും തട്ടിയെടുത്തത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണെന്ന് പറഞ്ഞാണ് പ്രതി യുവതി സമീപിച്ചത്.
പണം തട്ടിയെടുത്ത ശേഷം വ്യാജ ഉത്തരവുകൾ കൈമാറായിരുന്നു. പിന്നീട് പ്രതി മുങ്ങുകയായിരുന്നു. ഇയാൾക്കെതിരെ മുമ്പും നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.















