തിരുവനന്തപുരം: വെഞ്ഞാറമൂട് യുഎപിഎ കേസിൽ അമ്മയുടെ ആൺസുഹൃത്ത് അൻസാർ അസ്ലമിനെതിരെ 16 കാരന്റെ അതീവ ഗുരുതര വെളിപ്പെടുത്തൽ. ദേശീയ മാദ്ധ്യമമായ റിപ്പബ്ലിക്ക് ടിവിലൂടെയാണ് താൻ നേരിട്ട ദുരുനുഭവങ്ങൾ കുട്ടി തുറന്നു പറഞ്ഞത്. തിരുവനന്തപുരം വെമ്പായം സ്വദേശി അൻസാർ അസ്ലാം സഹോദരൻ സിദ്ദിഖി അസ്ലം എന്നിവരാണ് തന്നെ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചതെന്നും തന്റെ കുടുംബം ഇവർ നശിപ്പിച്ചുവെന്നും കുട്ടി പൊട്ടികരഞ്ഞു കൊണ്ട് പറയുന്നുണ്ട്.
16 കാരന്റെ വാക്കുകൾ
എന്റെ അമ്മയെ അൻസാർ അസ്ലം ഭീഷണിപ്പെടുത്തിയാണ് ഓരോ കാര്യങ്ങളും ചെയ്യിപ്പിച്ചത്. അൻസാർ എന്റെ ജീവിതവും കുടുംബവും നശിപ്പിച്ചു. അൻസാറാണ് എനിക്ക് ഐസിസ് വീഡിയോകൾ കാണിച്ചു തന്നത്. എനിക്ക് എന്റെ അമ്മയെ ഇഷ്ടമാണ്, എന്റെ അമ്മയും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നത്. അസ്ലം കാരണം എന്റെ അമ്മ എന്നെ വിട്ടുപോയി എനിക്ക് എന്റെ അമ്മയെ തിരികെ വേണം” കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.
അമ്മയ്‌ക്ക് മോനെ ഇഷ്ടമാണെങ്കിൽ എന്തിനാണ് ചേരാൻ നിർബന്ധിക്കുന്നതെന്ന് റിപ്പോർട്ടർ ചോദിച്ചപ്പോൾ ” അൻസാർ അസ്ലമിൽ നിന്നും സിദ്ദിഖ് അസ്ലമിൽ നിന്നും (അൻസാർ അസ്ലമിന്റെ സഹോദരൻ) സ്വയം സംരക്ഷിക്കാൻ ശ്രമിക്കുന്നതായിരിക്കാം” എന്ന് കുട്ടി മറുപടി നൽകി.
അമ്മയ്‌ക്കും അൻസാർ അസ്ലമിനും ഇടയിലുള്ള ബന്ധം ഇഷ്ടപ്പെട്ടോ എന്ന് ചോദിച്ചപ്പോൾ, “ഇല്ല” എന്ന് 16 കാരൻ ഉറച്ചു മറുപടി നൽകുന്നുണ്ട്. പൊട്ടിക്കരഞ്ഞുകൊണ്ടാണ് 16 കാരൻ തന്റെ ദുരനുഭവങ്ങൾ ഓരോന്നും ക്യാമറയ്‌ക്ക് മുന്നിൽ വിശദീകരിക്കുന്നത്. മുത്തശ്ശിയെന്ന് തോന്നിക്കുന്ന സ്ത്രീ 16 കാരനെ പലപ്പോഴും ചേർത്ത് പിടിച്ച് ആശ്വാസിപ്പിക്കുന്നുമുണ്ട്.
16 കാരന്റെ അമ്മ ക്രിസ്ത്യാനിയായിരുന്നു. നെടുമങ്ങാട് സ്വദേശിനിയായ ഇവർ കോളേജിൽ പഠിക്കുമ്പോൾ മുസ്ലീം യുവാവായ മുഹമ്മദ് അലിയുമായി പ്രണയത്തിലായി. ഈ ബന്ധത്തിൽ 16 കാരൻ ഉൾപ്പെടെ മൂന്ന് കുട്ടികളുണ്ട്. കുട്ടിയും കുടുംബം യുണൈറ്റഡ് കിംഗ്ഡത്തിലായിരുന്നു17 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ്, അൻസാർ അസ്ലമിനൊപ്പം താമസം തുടങ്ങിയത്. അൻസാറും സിദ്ദിഖിയും അമ്മയെ ബ്രെയിൻ വാഷ് ചെയ്ത് ഭീകരാവാദിയിക്കിയെന്നും അമ്മ പാവമാണെന്നും കുട്ടി പറയുന്നുണ്ട്.
അൻസാർ നിലവിൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെയും (എടിഎസ്) ദേശീയ അന്വേഷണ ഏജൻസിയുടെയും (എൻഐഎ) നിരീക്ഷണത്തിലാണ്. ഭീകര പശ്ചാത്തലമുള്ളവരാണ് അൻസാറും സഹോദരൻ സിദ്ദീഖിയും. കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് 2016 ൽ എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയാണ് സിദ്ദിഖി അസ്ലം. മൂന്ന് വർഷം മുമ്പ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കനകമല ഭീകരവാദ കേസിലും ഇയാളെ എൻഐഎ ചോദ്യം ചെയ്തിരുന്നു.
കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പിതാവ് മുഹമ്മദ് അലിയുടെ മൂത്ത സഹോദരന്റെ സംരക്ഷണയിലാണ് 16 കാരൻ. വീടിന് പോലീസ് നിരീക്ഷണമുണ്ട്. മുഹമ്മദ് അലി നിലവിൽ യുകെയിലാണ്. അമ്മയുടെ ലാപ്‌ടോപ്പുകളിൽ നിന്നും ഐസിസ് വീഡിയോകൾ കാണിച്ചതായി കുട്ടി പറഞ്ഞിരുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ അമ്മയുടെ വീട്ടിൽ നിന്ന് പൊലീസ് ലാപ്‌ടോപ്പുകൾ പിടിച്ചെടുത്തിരുന്നു.















