കൊച്ചി: സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികളെ പരിശോധിക്കണം. പണമോ രേഖകളോ ഇല്ലാത്തതിനാല്‍ ചികിത്സ നിഷേധിക്കരുത്. തുടര്‍ചികിത്സ വേണമെങ്കില്‍ ആശുപത്രി മാറ്റണം. ഇതിനുള്ള ഉത്തരവാദിത്വം ഏല്‍ക്കണം.
ഡിസ്ചാര്‍ജ് സമയം, പരിശോധനാ ഫലങ്ങള്‍ കൈമാറണം. ചികിത്സാ നിരക്ക് മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കണം.ആശുപത്രികളില്‍ പരാതി പരിഹാര ഡെസ്‌ക് വേണം.
പരാതികളിൽ ഏഴ് ദിവസത്തിനുള്ളിൽ നടപടിയെടുക്കണമെന്നും നടപടിയെടുക്കാൻ കഴിയാത്ത പരാതികളുണ്ടായാൽ ഡിഎംഒയ്‌ക്ക് അത് കൈമാറണമെന്നും ഹൈക്കോടതിയുടെ മാർഗനിർദേശത്തിൽ പറയുന്നു.
ചികിത്സാ ചെലവ് ഇംഗ്ലീഷിലും മലയാളത്തിലും പ്രദർശിപ്പിക്കണം. ഡോക്ടേഴ്സിന്റെ വിവരങ്ങളും ചികിത്സാ നിരക്കുകളും പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി നിർദേശം.
സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷനും ഐഎംഎയും നൽകിയ ഹർജി ഹൈക്കോടതി തള്ളിക്കൊണ്ടാണ് നിർദേശങ്ങൾ. ഡോക്ടർമാരുടെ വിവരങ്ങളും ചികിത്സാനിരക്കുകളും പ്രദർശിപ്പിക്കുന്നതിനെതിരായ ഹർജിയാണ് തള്ളിയത്. രോഗികളുടെ അവകാശങ്ങൾക്കും ചികിത്സാ സുതാര്യതയ്‌ക്കും മുൻഗണന നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സ്വകാര്യ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും സേവന നിരക്കുകളും പ്രദർശിപ്പിക്കണമെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷനും ഐഎംഎയും അപ്പീൽ നൽകിയിരുന്നത്.
ഡിസ്ചാർജ് ചെയ്യമ്പോൾ ഡിസ്ചാർജ് സമ്മറിക്ക് പുറമേ എല്ലാ ചികിത്സാ വിവരങ്ങളും രോഗിക്ക് കൈമാറണം എന്നും ഹൈക്കോടതിയുടെ മാർഗനിർദേശത്തിൽ പറയുന്നു.















