ന്യൂഡൽഹി: 25 പേരുടെ മരണത്തിനിടയാക്കിയ ഗോവയിലെ ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാക്ലബ്ബിന്റെ ഉടമകൾ അറസ്റ്റിൽ. തായ്ലാൻഡിൽ നിന്നാണ് ഇവരെ പിടികൂടിയത്. സഹോദരങ്ങളായ സൗരഭ്, ഗൗരവ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
തീപിടിത്തത്തിന് പിന്നാലെ പ്രതികൾ തായ്ലാൻഡിലെ ഫുക്കറ്റിലേക്ക് ഒളിവിൽ പോയിരുന്നു. തുടർന്ന് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെയും തായ്ലാൻഡ് അധികൃതരുടെയും ഏകോപനത്തിലാണ് പ്രതികളെ പിടികൂടാനായത്.
പ്രതികളെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇരുവരുടെയും പാസ്പോർട്ടുകൾ സസ്പെൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു അറസ്റ്റ്. നേരത്തെ നിശാക്ലബ്ബിലെ ബിസിനസ് പാർട്ണറായ അജയ് ഗുപ്തയെ അറസ്റ്റ് ചെയ്തിരുന്നു.
ഗോവ മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം നിശാക്ലബ്ബ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരപ്പാക്കിയിരുന്നു.















