മുംബൈ: പാകിസ്ഥാനിലെ ഐഎസ്ഐയുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ്. മഹാരാഷ്‌ട്രയിലെ 40-ലധികം സ്ഥലങ്ങളിലാണ് അന്വേഷണം നടക്കുന്നത്. കള്ളപ്പണ വെളുപ്പിക്കൽ കേസിന്റെ ഭാഗമായാണ് റെയ്ഡ്. ഡൽഹി, കൊൽക്കത്ത, പ്രയാഗ്രാജ് എന്നിവിടിങ്ങളിലും റെയ്ഡുകൾ നടന്നു.
പത്ത് കോടിയോളം രൂപ ഇഡി കണ്ടെടുത്തു. മൂന്ന് കോടി രൂപ വിലമതിക്കുന്ന സ്വർണവും ആറ് കോടിയുടെ രൂപയും കണ്ടെത്തി. പ്രതികളുമായി ബന്ധമുള്ള 25 ബാങ്ക് അക്കൗണ്ടുകളും അന്വേഷണ ഏജൻസി മരവിപ്പിച്ചു. പ്രതികളുടെ സ്വത്തുരേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
എൻഐഎ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഐഎസുമായി പ്രതികൾക്ക് അടുത്ത ബന്ധമുണ്ടെന്നും ഭീകരവാദ ഗ്രൂപ്പുകളിലേക്ക് റിക്രൂട്ട്മെന്റ് നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
സാധാരണക്കാരുടെ വേഷത്തിലാണ് ഇവർ ജനങ്ങൾക്കിടയിൽ കഴിഞ്ഞിരുന്നത്. കൂടാതെ നിയമവിരുദ്ധ കാര്യങ്ങൾ ചെയ്താണ് ഇവർ വരുമാനം കണ്ടെത്തിയിരുന്നത്. മരംമറുക്കൽ, കള്ളക്കടത്ത് എന്നിവയിലും ഇവർക്ക് പങ്കുണ്ട്. പ്രതികളുമായി ബന്ധപ്പെട്ട സ്ഥലങ്ങളും അവരുടെ കുടുബാംഗങ്ങളുടെ സാമ്പത്തിക ബന്ധങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം നടക്കും.















