ഇസ്ലാമബാദ്: പാകിസ്താനിലെ ഗുജ്റാൻ വാലിയിൽ നടന്ന ലഷ്കർ ഭീകര ക്യാമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ഹമാസ് നേതാവ് നാജി സഹീർ. ലഷ്കറിന്റെ രാഷ്‌ട്രീയ മുഖമായ പാകിസ്ഥാൻ മർകാസി മുസ്ലിം ലീഗ് (പിഎംഎംഎൽ) ആണ് പരിപാടി സംഘടിപ്പിച്ചത്.
ലഷ്കർ ഇ തൊയ്ബ കമാൻഡർ റാഷിദ് അലി സന്ധുവുമായി ഹമാസ് നേതാവ് കൂടിക്കാഴ്ച നടത്തിയെന്നാണ് വിവരം. ലഷ്കറിന്ർറെയും ഹമാസിന്റെയും ഭീകരനേതാക്കൾ വേദി പങ്കിടുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പലസ്തീൻ- പാക് ഭീകര സംഘടനകളും തമ്മിലുള്ള ബന്ധം ശക്തമാകുന്നതിന്റെ സൂചനകളാണ് പുറത്തുവന്നത്. പഹൽഗാം ഭീകരാക്രമണത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ്, ഫെബ്രുവരിയിൽ നാജി സഹീർ ഉൾപ്പെടെയുളള ഹമാസ് നേതാക്കൾ പിഒകെയിൽ എത്തി രഹസ്യയോഗം നടത്തിയിരുന്നു. ലഷ്കർ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് കമാൻഡർമാർ പങ്കെടുത്ത ഇന്ത്യാ വിരുദ്ധ സംയുക്ത റാലിയിലും ഹമാസ് നേതാക്കൾ പങ്കെടുത്തിരുന്നു.















