പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ ഫോട്ടോ കത്തിച്ച് അതിൽനിന്നും സിഗരറ്റിന് തീകൊളുത്തി ഇറാനിലെ സ്ത്രീകൾ. ഇറാനിയൻ ഭരണകൂടത്തിനെതിരെയുള്ള ജനകീയ പ്രക്ഷോഭം പുതിയ തലത്തിലേക്ക് കടക്കുകയാണ്. അതിനിടെയാണ് ഇസ്ലാമിക ഭരണകൂടത്തെ പിടികുലിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നത്. സ്ത്രീകളെ വെറും ഉപഭോഗ വസ്തുവായി മാത്രം കണ്ടിരുന്ന, മതത്തിന്ർറെ പേരിൽ സ്ത്രീകളെ വരിഞ്ഞു മുറുക്കിയ മതഭരണകൂടത്തിൻറ ചെകിട്ടത്ത് കിട്ടിയ അടിയായി മാറി പുതിയ പ്രവണത.
ഇസ്ലാമിക രാഷ്‌ട്രത്തിൽ പരമോന്നത നേതാവിന്റെ ചിത്രങ്ങൾ കത്തിക്കുന്നത് നിയമപ്രകാരം ഗുരുതരമായ കുറ്റമാണ്. സ്ത്രീകൾക്ക് പുകവലിക്കുന്നതിനും നിരോധനമുണ്ട്. ഇറാനിയൻ സ്ത്രീകൾ ശിരോവസ്ത്രം കത്തിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിയമലംഘകർക്ക് വധശിക്ഷ ലഭിക്കുമെന്ന് ടെഹ്റാനിലെ പ്രധാന പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ഭരണകൂട പ്രതിഷേധത്തിൽ തലസ്ഥാനമായ ടെഹ്റാനിൽ മരണസംഖ്യ 200 കടന്നു.

കഴിഞ്ഞ വർഷം, ഒമിദ് സർലാക്ക് എന്ന ഇറാനിയൻ ഖമേനിയുടെ ഫോട്ടോയ്‌ക്ക് തീയിടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ വീഡിയോ പുറത്തുവന്ന് മണിക്കൂറുകൾക്കുള്ളിൽ ഒമിദിന്റെ മൃതദേഹം കാറിനുള്ളിൽ കണ്ടെത്തുകയായിരുന്നു.
21-ാം നൂറ്റാണ്ടിലെ അമേരിക്കൻ ഫെമിനിസ്റ്റുകളെ ധീരരാണ് ഇറാനിലെ യുവതികളെന്ന് ഭൗമരാഷ്‌ട്രീയ വിദഗ്ധനായ ഡോ. എഴുത്തുകാരനും ക്ലേ ട്രാവിസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. “ഇറാനിയൻ സ്ത്രീകൾ മുടി കാണിക്കുകയും ഖമേനിയുടെ ഫോട്ടോ കത്തിച്ച് സിഗരറ്റിന് തീകൊളുത്തി കൊണ്ട് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം ആഘോഷിക്കുന്നു,” എന്നാണ് മറ്റൊരാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്.















