കോഴിക്കോട്: ബസിനുള്ളില്‍ വെച്ച് ലൈംഗികാതിക്രമം നേരിട്ടെന്നു ആരോപണമുയർത്തി വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ബസ് ജീവനക്കാർ പ്രതികരിച്ചു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്ന് ബസിലെ ജീവനക്കാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസില്‍ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കി. ഇങ്ങനൊരു സംഭവം ഉണ്ടായതായി ആ സമയത്ത് അറിഞ്ഞിരുന്നില്ലെന്ന് ബസ് ജീവനക്കാർ പറഞ്ഞു.
സംഭവം നടന്നപ്പോൾ യുവതി അറിയിച്ചിരുന്നില്ല. തങ്ങളോട് പറഞ്ഞെങ്കിൽ പൊലീസിൽ അറിയിച്ചേനെ. ബസ് തിരിച്ചറിയുന്നത് തന്നെ വീഡിയോ കണ്ടാണെന്നും അവർ പറഞ്ഞു. ആളുകൾ നിറഞ്ഞുനിന്നിരുന്നതിനാൽ സിസിടിവി ദൃശ്യങ്ങളിൽ ഒന്നും വ്യക്തമല്ല. ഇതുവരെ പരാതി ഒന്നും ഉയർന്നുവന്നിരുന്നില്ല. പരാതി പറഞ്ഞാൽ മതിയായിരുന്നു എന്നും ജീവനക്കാർ പറഞ്ഞു. ഇവർ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്ന് പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്.
മുസ്ലിം ലീഗ് പ്രവർത്തക കൂടിയായ ഷിംജിത ബസ്സിൽവെച്ച് ചിത്രീകരിച്ച വീഡിയോ വൈറലായതിനെ തുടർന്നാണ് ദീപക് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു.
യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയെന്നാണ് സൂചന. വടകര സ്വദേശി ഷിംജിതയ്‌ക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് തെരച്ചില്‍ തുടങ്ങി.















