കണ്ണൂര്‍: നിർദ്ദിഷ്ട അതിവേഗ റെയില്‍പാതയ്‌ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് മുന്‍ കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്ത വികസനം നാടിന് ആവശ്യമില്ല. കെ സുധാകരന്‍ പറഞ്ഞു.
സംസ്ഥാനത്ത് അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകമുണ്ടാകും. അതിവേഗ റെയിൽ പാതക്ക് ഡിപിആർ തയ്യാറാക്കാൻ മെട്രോമാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. രണ്ടാം തിയ്യതി ഓഫീസ് തുറക്കുമെന്ന് ഇ. ശ്രീധരൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
റെയിൽവേ മന്ത്രിയുടെ നിർദ്ദേശപ്രകാരം നടപടികളുമായി അതിവേഗം മുന്നോട്ട് മുന്നോട്ട് പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.. ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ഇ ശ്രീധരന്‍ ഇന്ന് മാധ്യമങ്ങളെ കണ്ടിരുന്നു. തിരുവനന്തപുരം-കണ്ണൂര്‍ അതിവേഗ റെയില്‍പാത അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്നായിരുന്നു ശ്രീധരന്‍ പറഞ്ഞത്.
നിർദ്ധിഷ്ട പദ്ധതി പ്രകാരം തലസ്ഥാനത്ത് നിന്ന് കോഴിക്കോട് എത്താൻ രണ്ടര മണിക്കൂർ മാത്രമാണ് വേണ്ടിവരിക. കണ്ണൂരേക്കാണെങ്കിൽ 3 മണിക്കൂർ 50 മിനിറ്റെടുക്കും. ഇതിനിടെ 22 സ്റ്റേഷനുകളാണ് ഉണ്ടാകുക. എല്ലാ 3 മിനിറ്റിലും ട്രെയിൻ ഓടിക്കാം കാസർകോട് നിന്ന് യാത്രക്കാർ കുറവായതിനാൽ നിലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് ആവശ്യമെങ്കിൽ കാസർകോട്ടേക്ക് നീട്ടാമെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിലിന് സമാനമായി അതിവേഗ റെയില്‍പദ്ധതിക്കെതിരെ സമരമുണ്ടാകരുതെന്നും ശ്രീധരന്‍ ആവശ്യപ്പെട്ടിരുന്നു.















