വിവേകാനന്ദ ശിലാ സ്മാരക യോദ്ധാവ് ലക്ഷ്മണേട്ടൻ ഇനി ഒരോർമ്മ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവേകാനന്ദ ശിലാ സ്മാരക യോദ്ധാവ് ലക്ഷ്മണേട്ടൻ ഇനി ഒരോർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2026, 08:59 am IST
FacebookTwitterWhatsAppTelegram

ടി. സതീശൻ

കന്യാകുമാരി വിവേകാനന്ദ ശിലാ സ്മാരകത്തിലെ ആദരണീയ ലക്ഷ്മണേട്ടൻ (86) ജനുവരി 23 വൈകുന്നേരം 3 മണിക്ക് കന്യാകുമാരിയോടും ഈ ലോകത്തോടും യാത്ര പറഞ്ഞു. സഭയുടെ നിർദ്ദേശത്തോടെ വിവേകാനന്ദ ശിലയിൽ 1962 കാലത്ത് ചില സാമൂഹ്യ വിരുദ്ധർ സ്ഥാപിച്ച കുരിശു തകർത്തെറിയാൻ മലബാറിൽ നിന്ന് നിയുക്തരായ ഒരു പറ്റം യുവാക്കളുടെ നേതാവായിരുന്നു ലക്ഷ്മണേട്ടൻ. അവരെയെല്ലാം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കന്യാകുമാരിയിലേക്കു നിയൊഗിച്ചത് സ്വർഗീയ പി. മാധവ്ജിയും സ്വർഗീയ വിപി. ജനേട്ടനും. അവരെല്ലാം കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെയും കണ്ണൂർ ജില്ലയിലെയും സംഘ സ്വയംസേവകരായിരുന്നു. മൽസ്യ പ്രവർത്തകരായിരുന്നതിനാൽ ആഴക്കടലും ഭീമാകാര തിരമാലകളും അവരെ തളർത്തുമായിരുന്നില്ല. ശിലയിൽ വിവേകസനന്ദ സ്മാരകം വരുന്നതിനെ തടയുക എന്നതായിരുന്നു ‘കുരിശു സ്ഥാപകരുടെ” ലക്ഷ്യം . ദിവസവും “നമസ്തേ സദാവത്സലെ” എന്ന് പാടി ശീലിച്ച ‘ലക്ഷ്മണേട്ടൻ സംഘം’ അവരുടെ ദൗത്യം, ആ ഹെർക്യൂലിയൻ ടാസ്ക് നിറവേറ്റി. മാധവ്ജിക്കും ജനേട്ടനും കൊടുത്ത വാക്കു അവർ പാലിച്ചു. ശിലാസ്‌കരക നിർമ്മാണം എന്ന “രണ്ടാം ഭഗീരഥ പ്രയത്‌നം” നടപ്പിലാക്കി ദേശവിരുദ്ധ-ഹിന്ദു വിരുദ്ധ ശക്തികളെ ഞെട്ടിപ്പിച്ച മുൻ സര്കാര്യവാഹ് ഏക്നാഥ്‌ജി റാനഡെയുടെ മാർഗത്തിൽ നിന്നു ഒരു വന്മുള്ളു നീക്കപ്പെട്ടു. അതിലാണ് ലക്ഷ്മണേട്ടന്റെയും കൂട്ടരുടെയും പ്രവൃത്തിയുടെ ആചന്ദ്രതാരം നിൽക്കുന്ന മഹിമ.

ശ്രീപാദപ്പാറ എന്നറിയപ്പെട്ടിരുന്ന വിവേകാനന്ദ ശിലയിലെ കുരിശ് നീക്കം ചെയ്യാൻ ലക്ഷ്മണേട്ടനും ബാലേട്ടനും കൈവിരലിൽ എണ്ണാൻ മാത്രമുള്ള മറ്റു സ്വയംസേവകരും രാത്രിയുടെ അന്തിമയാമങ്ങളിൽ ശിലയിലേക്ക് തുഴയുമ്പോൾ സംഘഭക്തിയും ധൈര്യവും മാത്രമായിരുന്നു അവരുടെ കൈമുതൽ. ശിലക്കു ചുറ്റും നൂറ്റമ്പതോളം വള്ളങ്ങളിൽ “അവർ” റോന്തു ചുറ്റിയിരുന്നു എന്ന് ലക്ഷ്മണേട്ടൻ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. അവരുടെ എല്ലാം കണ്ണ് വെട്ടിച്ചു ആ ധീരർ ശിലയിലെത്തി. മൂന്ന് സമുദ്രങ്ങൾ സമാഗമിക്കുന്ന കന്യാകുമാരിസമുദ്രത്തിലെ വൻതിരമാലകളും ശക്തമായ കാറ്റും സങ്കൽപ്പത്തിലും അതീതമാണ്. പക്ഷെ, നിമിഷങ്ങൾക്കകം സ്റ്റീൽ കുരിശ് വെള്ളത്തിൽ. ജീവൻ പണയം വെച്ചുള്ള കളി. ഏകദേശം പന്ത്രണ്ടു കൊല്ലങ്ങൾക്കു മുൻപ് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ വെച്ച് ലക്ഷ്മണേട്ടനിൽ നിന്ന് ആ 1962 കഥ കേൾക്കുമ്പോൾ ഉണ്ടായ കോരിത്തരിപ്പ് ഇപ്പോളും ഹൃദയത്തിൽ.

കുരിശു മാറ്റിയപ്പോൾ ഉണ്ടാകാൻ തുടങ്ങിയ സാമുദായിക അസ്വസ്ഥതകൾ സംഘ നേതാക്കളുടെ സമുചിതമായ നീക്കങ്ങൾ കൊണ്ട് ഇല്ലാതായി. പിന്നീട് ഏക്നാഥ്ജിയുടെ കർമ്മശേഷിയായിരുന്നു ലോകം കണ്ടത്. ജവഹർ ലാൽ നെഹ്‌റു മുതൽ അന്നത്തെ മദ്രാസ് മുഖ്യമന്ത്രി ഭക്തവത്സലം വരെയുള്ള നേതാക്കളും, സംഘ പ്രസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംഘടനകളും നഖ ശിഖാന്തം എതിർത്തിരുന്ന ശിലാസ്മാരക പ്രവർത്തനം റിക്കാർഡ് വേഗത്തിൽ പൂർത്തിയാക്കിയ ഏക്നാഥ്ജിക്കൊപ്പം പിന്നീടുള്ള വർഷങ്ങൾ ലക്ഷ്മണേട്ടനും ബാലേട്ടനും ഉണ്ടായിരുന്നു. 1970ൽ അന്നത്തെ പ്രധാനമന്ത്രി ശിലാസ്മരകം ഉദ്ഘാടനം ചെയ്ത കാര്യങ്ങൾ എല്ലാം ലക്ഷ്മണേട്ടൻ വിവേകാനന്ദ കേന്ദ്രത്തിന്റെ മുറ്റത്തിരുന്നു നിലാവുള്ള ആ 2012 ഡിസംബർ രാത്രിയിൽ പറഞ്ഞത് ഇന്നലെ എന്ന പോലെ ഓർക്കുന്നു.

ലക്ഷ്മണേട്ടൻ ഒരു വ്യക്തിയല്ല. ഒരു ബിംബമാണ്. വിവേകാനന്ദ ശിലയിൽ മുറിവേറ്റ ഹൈന്ദവ അഭിമാനം വീണ്ടെടുക്കാൻ പാഞ്ഞെത്തിയ യുവാക്കളുടെ ശൗര്യത്തിന്റെ ബിംബം. ഹിന്ദുവിന്റെ ഉയർത്തെഴുന്നേല്പിന്റെ പ്രതീകമാണ് ലക്ഷ്മണേട്ടൻ. ആ പുണ്ണ്യാത്മാവിന്റെ ഓർമ്മയ്‌ക്ക് മുൻപിൽ കൂപ്പുകൈ.

 

Tags: RSSP Lakshmanan
ShareTweetSendShare

More News from this section

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

Latest News

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies