വിവേകാനന്ദ ശിലാ സ്മാരക യോദ്ധാവ് ലക്ഷ്മണേട്ടൻ ഇനി ഒരോർമ്മ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിവേകാനന്ദ ശിലാ സ്മാരക യോദ്ധാവ് ലക്ഷ്മണേട്ടൻ ഇനി ഒരോർമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2026, 08:59 am IST
Facebook
Twitter
WhatsAppTelegram

ടി. സതീശൻ

കന്യാകുമാരി വിവേകാനന്ദ ശിലാ സ്മാരകത്തിലെ ആദരണീയ ലക്ഷ്മണേട്ടൻ (86) ജനുവരി 23 വൈകുന്നേരം 3 മണിക്ക് കന്യാകുമാരിയോടും ഈ ലോകത്തോടും യാത്ര പറഞ്ഞു. സഭയുടെ നിർദ്ദേശത്തോടെ വിവേകാനന്ദ ശിലയിൽ 1962 കാലത്ത് ചില സാമൂഹ്യ വിരുദ്ധർ സ്ഥാപിച്ച കുരിശു തകർത്തെറിയാൻ മലബാറിൽ നിന്ന് നിയുക്തരായ ഒരു പറ്റം യുവാക്കളുടെ നേതാവായിരുന്നു ലക്ഷ്മണേട്ടൻ. അവരെയെല്ലാം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കന്യാകുമാരിയിലേക്കു നിയൊഗിച്ചത് സ്വർഗീയ പി. മാധവ്ജിയും സ്വർഗീയ വിപി. ജനേട്ടനും. അവരെല്ലാം കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെയും കണ്ണൂർ ജില്ലയിലെയും സംഘ സ്വയംസേവകരായിരുന്നു. മൽസ്യ പ്രവർത്തകരായിരുന്നതിനാൽ ആഴക്കടലും ഭീമാകാര തിരമാലകളും അവരെ തളർത്തുമായിരുന്നില്ല. ശിലയിൽ വിവേകസനന്ദ സ്മാരകം വരുന്നതിനെ തടയുക എന്നതായിരുന്നു ‘കുരിശു സ്ഥാപകരുടെ” ലക്ഷ്യം . ദിവസവും “നമസ്തേ സദാവത്സലെ” എന്ന് പാടി ശീലിച്ച ‘ലക്ഷ്മണേട്ടൻ സംഘം’ അവരുടെ ദൗത്യം, ആ ഹെർക്യൂലിയൻ ടാസ്ക് നിറവേറ്റി. മാധവ്ജിക്കും ജനേട്ടനും കൊടുത്ത വാക്കു അവർ പാലിച്ചു. ശിലാസ്‌കരക നിർമ്മാണം എന്ന “രണ്ടാം ഭഗീരഥ പ്രയത്‌നം” നടപ്പിലാക്കി ദേശവിരുദ്ധ-ഹിന്ദു വിരുദ്ധ ശക്തികളെ ഞെട്ടിപ്പിച്ച മുൻ സര്കാര്യവാഹ് ഏക്നാഥ്‌ജി റാനഡെയുടെ മാർഗത്തിൽ നിന്നു ഒരു വന്മുള്ളു നീക്കപ്പെട്ടു. അതിലാണ് ലക്ഷ്മണേട്ടന്റെയും കൂട്ടരുടെയും പ്രവൃത്തിയുടെ ആചന്ദ്രതാരം നിൽക്കുന്ന മഹിമ.

ശ്രീപാദപ്പാറ എന്നറിയപ്പെട്ടിരുന്ന വിവേകാനന്ദ ശിലയിലെ കുരിശ് നീക്കം ചെയ്യാൻ ലക്ഷ്മണേട്ടനും ബാലേട്ടനും കൈവിരലിൽ എണ്ണാൻ മാത്രമുള്ള മറ്റു സ്വയംസേവകരും രാത്രിയുടെ അന്തിമയാമങ്ങളിൽ ശിലയിലേക്ക് തുഴയുമ്പോൾ സംഘഭക്തിയും ധൈര്യവും മാത്രമായിരുന്നു അവരുടെ കൈമുതൽ. ശിലക്കു ചുറ്റും നൂറ്റമ്പതോളം വള്ളങ്ങളിൽ “അവർ” റോന്തു ചുറ്റിയിരുന്നു എന്ന് ലക്ഷ്മണേട്ടൻ ഈ ലേഖകനോട് പറഞ്ഞിട്ടുണ്ട്. അവരുടെ എല്ലാം കണ്ണ് വെട്ടിച്ചു ആ ധീരർ ശിലയിലെത്തി. മൂന്ന് സമുദ്രങ്ങൾ സമാഗമിക്കുന്ന കന്യാകുമാരിസമുദ്രത്തിലെ വൻതിരമാലകളും ശക്തമായ കാറ്റും സങ്കൽപ്പത്തിലും അതീതമാണ്. പക്ഷെ, നിമിഷങ്ങൾക്കകം സ്റ്റീൽ കുരിശ് വെള്ളത്തിൽ. ജീവൻ പണയം വെച്ചുള്ള കളി. ഏകദേശം പന്ത്രണ്ടു കൊല്ലങ്ങൾക്കു മുൻപ് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിൽ വെച്ച് ലക്ഷ്മണേട്ടനിൽ നിന്ന് ആ 1962 കഥ കേൾക്കുമ്പോൾ ഉണ്ടായ കോരിത്തരിപ്പ് ഇപ്പോളും ഹൃദയത്തിൽ.

കുരിശു മാറ്റിയപ്പോൾ ഉണ്ടാകാൻ തുടങ്ങിയ സാമുദായിക അസ്വസ്ഥതകൾ സംഘ നേതാക്കളുടെ സമുചിതമായ നീക്കങ്ങൾ കൊണ്ട് ഇല്ലാതായി. പിന്നീട് ഏക്നാഥ്ജിയുടെ കർമ്മശേഷിയായിരുന്നു ലോകം കണ്ടത്. ജവഹർ ലാൽ നെഹ്‌റു മുതൽ അന്നത്തെ മദ്രാസ് മുഖ്യമന്ത്രി ഭക്തവത്സലം വരെയുള്ള നേതാക്കളും, സംഘ പ്രസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ സംഘടനകളും നഖ ശിഖാന്തം എതിർത്തിരുന്ന ശിലാസ്മാരക പ്രവർത്തനം റിക്കാർഡ് വേഗത്തിൽ പൂർത്തിയാക്കിയ ഏക്നാഥ്ജിക്കൊപ്പം പിന്നീടുള്ള വർഷങ്ങൾ ലക്ഷ്മണേട്ടനും ബാലേട്ടനും ഉണ്ടായിരുന്നു. 1970ൽ അന്നത്തെ പ്രധാനമന്ത്രി ശിലാസ്മരകം ഉദ്ഘാടനം ചെയ്ത കാര്യങ്ങൾ എല്ലാം ലക്ഷ്മണേട്ടൻ വിവേകാനന്ദ കേന്ദ്രത്തിന്റെ മുറ്റത്തിരുന്നു നിലാവുള്ള ആ 2012 ഡിസംബർ രാത്രിയിൽ പറഞ്ഞത് ഇന്നലെ എന്ന പോലെ ഓർക്കുന്നു.

ലക്ഷ്മണേട്ടൻ ഒരു വ്യക്തിയല്ല. ഒരു ബിംബമാണ്. വിവേകാനന്ദ ശിലയിൽ മുറിവേറ്റ ഹൈന്ദവ അഭിമാനം വീണ്ടെടുക്കാൻ പാഞ്ഞെത്തിയ യുവാക്കളുടെ ശൗര്യത്തിന്റെ ബിംബം. ഹിന്ദുവിന്റെ ഉയർത്തെഴുന്നേല്പിന്റെ പ്രതീകമാണ് ലക്ഷ്മണേട്ടൻ. ആ പുണ്ണ്യാത്മാവിന്റെ ഓർമ്മയ്‌ക്ക് മുൻപിൽ കൂപ്പുകൈ.

 

Tags: RSSP Lakshmanan
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

നേപ്പാള്‍ പ്രളയജലത്തിനൊപ്പം ‘വിചിത്ര മത്സ്യങ്ങള്‍’ ബിഹാറിലെത്തി; കഴിച്ചവര്‍ക്ക് വിഷബാധ, മുന്നറിയിപ്പുമായി അധികൃതര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies