ന്യൂഡൽഹി: ഐഎസ് ഭീകരൻ ഹരിയാനയിലെ ഫരീദാബാദ് ജയിലിൽ കൊല്ലപ്പെട്ടു. അയോധ്യ രാമക്ഷേത്രം ആക്രമിക്കാൻ പദ്ധതിയിട്ട കേസിൽ അറസ്റ്റിലായ അബ്ദുൽ റഹ്‌മാനെയാണ് സഹ തടവുകാരൻ അടിച്ചു കൊന്നത്. അരുൺ ചൗധരി എന്ന തടവുകാരനാണ് ഭീകരനെ അക്രമിച്ചത്.
കശ്മീരിലെ നീംക ജയിലിൽനിന്ന് അടുത്തിടെയാണ് ഭീകരനെ ഫരീദാബാദ് ജയിലിൽ കൊണ്ടു വന്നത്. അരുൺ ചൗധരിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭീകരെ ഉടൻ മെഡിക്കൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
കഴിഞ്ഞ മാർച്ചിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡും (എടിഎസ്) ഹരിയാന സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് അബ്ദുൾ റഹ്മാൻ അറസ്റ്റിലായത്. അയോധ്യയിലെ രാമക്ഷേത്രം ആക്രമിക്കാനായിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത്. ഇതിനായി ശേഖരിച്ചിരുന്നു ഗ്രാനേഡുകളും അന്ന് പിടികൂടിയിരുന്നു. പാകിസ്ഥാന്റെ ഐഎസ്‌ഐയുമായി ബന്ധമുള്ള ഭീകരരിൽ നിന്നാണ് ബോംബുകൾ വാങ്ങിയതെന്ന് റിപ്പോർട്ടുണ്ട്. വ്യാജ ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് ഫരീദാബാദിൽ താമസിക്കുന്ന അബ്ദുൾ, ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.















