ചെന്നൈ: നടനും രാഷ്‌ട്രീയക്കാരനുമായ വിജയ് നായകനായ ‘ജനനായകൻ’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെ സമർപ്പിച്ച റിട്ട് ഹർജി പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിച്ചു.
വിജയുടെ ജനനായകൻ എന്ന ചിത്രം ജനുവരി 9 ന് റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സിബിഎഫ്‌സി സർട്ടിഫിക്കേഷൻ വൈകിയതിനാൽ, ഡിസംബർ 24 ലെ അറിയിപ്പ് പ്രകാരം സർട്ടിഫിക്കേഷൻ നൽകാൻ ബോർഡിനോട് നിർദ്ദേശിക്കണമെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ജനുവരി 7 ന് ജസ്റ്റിസ് പി ടി ആശ അടിയന്തര ഹർജി പരിഗണിക്കുകയും വാദങ്ങൾ പൂർത്തിയാക്കിയ ശേഷം വിധി ജനുവരി 9 ലേക്ക് മാറ്റുകയും ചെയ്തു.
പരിശോധനാ സമിതിയിലെ ഒരു അംഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സിനിമ റിവൈസിംഗ് കമ്മിറ്റിക്ക് റഫർ ചെയ്യാൻ കഴിയില്ലെന്ന നിരീക്ഷിച്ചതിന്റെ ഫലമായി യുഎ സർട്ടിഫിക്കേഷൻ നൽകാൻ ഉത്തരവ് ലഭിച്ചു. തുടർന്ന് സിബിഎഫ്‌സി ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല സ്റ്റേ അനുവദിച്ചു. സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല സ്റ്റേയ്‌ക്കെതിരെ ഉത്തരവ് നേടാനുള്ള നിർമ്മാതാവിന്റെ ശ്രമവും വിഫലമായി.
ജനുവരി 27നാണ് ഡിവിഷൻ ബെഞ്ച് സിംഗിൾ ജഡ്ജിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു. റിട്ട് ഹർജി പുതിയ വാദം കേൾക്കുന്നതിനായി സിംഗിൾ ജഡ്ജിക്ക് വിടുകയും സിബിഎഫ്‌സിക്ക് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സമയം നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമപോരാട്ടം അവസാനിപ്പിക്കാൻ കെവിഎൻ പ്രൊഡക്ഷൻസ് അപേക്ഷ സമർപ്പിച്ചത്.















