തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ സംസ്ഥാന സർക്കാർ നടത്തുന്ന വികസന സെമിനാറിന് അനുവദിച്ചത് 3.30 കോടി രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാനം നട്ടം തിരിയുന്നതിനിടെയാണ് വികസന സെമിനാറിന് കോടികൾ നൽകിയിരിക്കുന്നത്.
തുടർ ഭരണം ലക്ഷ്യമിട്ട് വിഷൻ-2031 എന്ന പേരിൽ ഫെബ്രുവരി 15 മുതൽ 17 വരെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിലുള്ള വിദഗ്ധരെ അടക്കം ക്ഷണിച്ചണ് രണ്ട് ദിവസത്തെ പരിപാടി നടത്തുന്നത്. 2031 ൽ കേരളപ്പിറവിയുടെ 75ാം വാർഷികമാണ്. അതിന് മുൻപ് കേരളം ഇതുവരെ നേടിയ നേട്ടങ്ങൾ വിലയിരുത്താനും ഭാവിയെ കുറിച്ച് ചിന്തിക്കാനുമാണ് അന്താരാഷ്‌ട്ര വിദഗ്ധരെ പങ്കെടുപ്പിച്ച് കൊണ്ട് സമ്മേളനം നടത്തുന്നതെന്നാണ് സർക്കാർ പക്ഷം.















