കൊച്ചി: പിഎഫ്ഐ ഭീകരവാദ കേസിൽ കരമന അഷ്റഫ് മൗലവിക്ക് ജാമ്യമില്ല. ജാമ്യ ഹർജി കൊച്ചി എൻഐഎ കോടതി തള്ളി. പിഎഫ്ഐ കേസിൽ രണ്ടാം പ്രതിയാണ് കരമന അഷ്റഫ് മൗലവി . അഷ്റഫ് മൗലവിയുടെ വീട്ടിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഭീകര ബന്ധത്തിന്റെ തെളിവുകൾ കണ്ടെത്തിയിരുന്നു. പി എഫ് ഐയുടെയും, ഇമാം കൗൺസിലിന്റെയും ദേശീയ നേതാവാണ് ഇയാൾ. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതൃപദവികളിലും ഇയാളുണ്ടായിരുന്നു.
2022ലാണ് ഇസ്ലാമിക ഭീകരവാദ സംഘടനയായ പിഎഫ്ഐയെ കേന്ദ്രസർക്കാർ നിരോധിച്ചത്. ഇതിന് പിന്നാലെ എൻഐഎ പിഎഫ്ഐ നേതാക്കളെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. ഈ സമയത്താണ് കരമന അഷ്റഫ് മൗലവിയും പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയിരുന്നു.















