അബുദാബി : അമേരിക്കയും ഇസ്രയേലും ഇസ്രയേൽ സംയുക്തമായി ഇറാനെതിരെ ആക്രമണം ആരംഭിച്ചതിനു പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തി. ബഹ്റൈൻ, കുവൈത്ത്, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. അബുദാബിയിൽ സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇയാൾ ഏഷ്യൻ വംശജനാണെന്നാണ് വിവരം.
ബഹ്റൈനിൽ അടിയന്തര സൈറൺ മുഴങ്ങിയതായും അൽജസീറയുടെ റിപ്പോർറ്റിലുണ്ട്. ബഹ്റൈനിൽ നിരവധി സ്ഥലങ്ങളിൽ ആക്രമണങ്ങൾ ഉണ്ടായതായും ഇവിടെ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തിൽ നിരവധി വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ബഹ്‌റൈൻ ജുഫൈർ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവർത്തിക്കുന്നത്. ജുഫൈർ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോർട്ടുകളുണ്ട്. കുവൈത്തിൽ ജഹ്റയിലാണ് സ്ഫോടനം നടന്നതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.
ആക്രമണത്തിന് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നീ ഗൾഫ് രാജ്യങ്ങൾ വ്യോമപാത അടച്ചു.
ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളുടെ ആക്രമണത്തിന് യുഎഇ ഇന്ന് വിധേയമായതായി പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു, യുഎഇ വ്യോമ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകളെ ഉയർന്ന കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുകയും നിരവധി മിസൈലുകളെ വിജയകരമായി തടയുകയും ചെയ്തുവെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഒരു റെസിഡൻഷ്യൽ ഏരിയയിൽ ചില മിസൈൽ അവശിഷ്ടങ്ങൾ വീണതും യുഎഇ കൈകാര്യം ചെയ്തു, എന്നാൽ ഇത് ചില ഭൗതിക നാശനഷ്ടങ്ങൾക്ക് കാരണമായി.
തകർന്നുവീണ അവശിഷ്ടങ്ങൾ ഒരു ഏഷ്യൻ പൗരന്റെ മരണത്തിനു കാരണമായതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎഇയിലെ സുരക്ഷാ സ്ഥിതി സുസ്ഥിരമാണെന്നും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും 24 മണിക്കൂറും സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ പറയുന്നു.
യുഎഇയിലെ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും കിംവദന്തികളോ സ്ഥിരീകരിക്കാത്ത വിവരങ്ങളോ പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.















