കണ്ണൂർ: മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് ബിജെപിയുടെ മെഗാ അദാലത്ത് പുരോഗമിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, കേന്ദ്രമന്ത്രി ശോഭ കരന്തലജെ, സി. സദാനന്ദൻ മാസ്റ്റർ ബിജെപി ദേശീയ ഉപാധ്യക്ഷൻ എം പി, അബ്ദുള്ളകുട്ടി എന്നിവർ നേരിട്ടാണ് ജനങ്ങളുടെ പരാതികൾ കേൾക്കുന്നത്.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പത്ത് വർഷം മുമ്പുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരിക എന്നതാണ് ഒരു എംഎൽഎയുടെ കർത്തവ്യം. ഞങ്ങളുടെ ലക്ഷ്യം എല്ലാവരുടെയും വികസനമാണ്. ഉപദേശിക്കലും വിവാദങ്ങളുണ്ടാക്കി ശ്രദ്ധ തിരിക്കലുമല്ല എംഎൽഎ യുടെ കടമ. 10 കൊല്ലമായി ഇവിടെ മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാൻ സാധിച്ചിട്ടില്ല, അതിന് താല്പര്യവുമില്ല. എവിടെ നോക്കിയാലും വിവാദം മാത്രമാണെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം മണ്ഡലത്തിൽപ്പോലും ബിജെപിക്ക് അഭൂതപൂർവമായ ജനപിന്തുണയാണ് ലഭിക്കുന്നത്. മെഗാ അദാലത്തിലേക്കും ജനസംഗമത്തിലേക്കും ആയിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഓരോരുത്തരുടെയും പ്രശ്നങ്ങളും പരാതികളും പ്രത്യേകമായാണ് നേതാക്കൾ കേൾക്കുന്നത്.















