ന്യൂഡല്‍ഹി: വാണിജ്യ എല്‍.പി.ജി സിലിണ്ടര്‍ വിഹിതം ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. 50 ശതമാനമായാണ് വിഹിതം വര്‍ധിപ്പിച്ചത്. റസ്റ്ററന്റുകള്‍, ധാബകള്‍, കാന്റീനുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ആശ്വാസമുണ്ടാക്കുന്നതിനാണ് ഈ നടപടി. അതിഥി തൊഴിലാളികള്‍ക്കുള്ള അഞ്ച് കിലോ സിണ്ടറിന്റെ വിഹിതവും കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
സംസ്ഥാന-കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് നല്‍കുന്ന സിലിണ്ടറിന്റെ വിഹതമാണ് ഉയര്‍ത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് വിഹിതം 20 ശതമാനം ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നത്.
രാജ്യത്തിന് ആവശ്യമായ എല്‍.പി.ജിയുടെ 60 ശതമാനം ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. അതില്‍ തന്നെ 90 ശതമാനവും വരുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്.ഹോര്‍മുസ് പ്രതിസന്ധി തുടരുന്നതിനിടെ രാജ്യത്ത് പ്രീമിയം പെട്രോളിന്റെ വില വര്‍ധിപ്പിച്ചിരുന്നു. വിവിധ കമ്പനികള്‍ പ്രീമീിയം പെട്രോളിന്റെ വില 2.0 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍, സാധാരണ പെട്രോളിന്റെ വിലയില്‍ കമ്പനികൾ മാറ്റം വരുത്തിയിട്ടില്ല.















