കറാച്ചി: അമേരിക്ക പാക്കിസ്ഥാനെ ആക്രമിച്ചാൽ ഇന്ത‍്യയെ ലക്ഷ‍്യമിടുമെന്ന് ഇന്ത‍്യയിലെ മുൻ പാക്കിസ്ഥാൻ ഹൈക്കമ്മീഷണർ അബ്ദുൾ ബാസിത്. തങ്ങളുടെ മിസൈലുകൾ അമെരിക്കയിൽ എത്തിയേക്കില്ലെന്നും അതിനാൽ മുംബൈയെയും ന‍്യൂഡൽഹിയെയുംരണ്ടാമതൊന്ന് ആലോചിക്കാതെ ആക്രമിക്കേണ്ടി വരുമെന്നും . പിന്നീട് എന്ത് സംഭവിക്കുമെന്ന് നോക്കാമെന്നും അബ്ദുൾ ബാസിത് പറഞ്ഞു.
‘അമേരിക്ക പാകിസ്താനെ ആക്രമിക്കുകയാണെങ്കിൽ, രണ്ടാമതൊന്ന് ആലോചിക്കാതെ നമുക്ക് മുംബൈയെയും ന്യൂഡൽഹിയെയും ആക്രമിക്കേണ്ടി വരും. നമ്മളത് ഒഴിവാക്കില്ല, പിന്നീട് എന്ത് സംഭവിക്കുമെന്ന് അപ്പോൾ കാണാം’, അദ്ദേഹം പറഞ്ഞു. സാങ്കൽപ്പികമായ ഒരു യുദ്ധസാഹചര്യത്തെക്കുറിച്ച് നടന്ന ചർച്ചയ്‌ക്കിടെയായിരുന്നു ബാസിത്തിന്റെ ഈ വിവാദ പരാമർശം.
ഒരു പ്രാദേശിക ടിവി ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.പരാമർശം ഇതിനോടകം തന്നെ വിവാദങ്ങൾക്ക് തിരികൊളുത്തിയെങ്കിലും അബ്ദുൾ ബാസിതിന്‍റെ പ്രസ്താവനയോട് ഇന്ത‍്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2014 മുതൽ 2017 വരെയുള്ള കാലയളവിൽ ന്യൂഡൽഹിയിലെ പാകിസ്താന്റെ മുതിർന്ന നയതന്ത്രജ്ഞനായി ബാസിത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം ഏറെ സങ്കീർണമായിരുന്ന കാലയളവായിരുന്നു അത്.















