തിരുവല്ല: എൻ.ഡി.എ. സ്ഥാനാർത്ഥി അനൂപ് ആന്റണി മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ വീട് സന്ദർശിച്ചു. മലയാള സാഹിത്യത്തിന് അമൂല്യമായ സംഭാവനകൾ നൽകിയ മഹാകവിയുടെ സ്മൃതികൾ നിറഞ്ഞിരിക്കുന്ന ഈ സന്ദർശനം സാംസ്കാരികമായും ആത്മീയമായും ഏറെ പ്രാധാന്യമർഹിക്കുന്നതായിരുന്നു. ഗോപാലക്കുറുപ്പിന്റെ ജീവിതവും സാഹിത്യ പാരമ്പര്യവും അടുത്തറിയാൻ കഴിഞ്ഞു എന്നും അനൂപ് ആന്റണി പറഞ്ഞു.
അദ്ദേഹത്തിന്റെ രചനകൾ ഇന്നും സമൂഹത്തിന് വഴികാട്ടിയാകുന്നുവെന്നും, പുതുതലമുറയ്‌ക്ക് പ്രചോദനമാകുന്ന മഹത്തായ പാരമ്പര്യമാണ് ഗോപാലക്കുറുപ്പ് സമ്മാനിച്ചതെന്നും അനൂപ് ആന്റണി പറഞ്ഞു.
സന്ദർശനത്തിനിടെ പ്രദേശവാസികളുമായി സംവദിച്ച അദ്ദേഹം, തിരുവല്ലയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.
സാംസ്കാരിക മൂല്യങ്ങളെ ആദരിക്കുകയും ചരിത്ര പാരമ്പര്യങ്ങളെ നിലനിർത്തുകയും ചെയ്യുന്നതിന് പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളാണ് താൻ മുന്നോട്ട് വയ്‌ക്കുന്നതെന്നും, വെണ്ണിക്കുളത്ത് മഹാകവി ഗോപാലക്കുറുപ്പിന്റെ പേരിൽ ഒരു സ്മാരകവും, പഠനകേന്ദ്രവും സ്ഥാപിക്കണം എന്നും അനൂപ് ആന്റണി കൂട്ടിച്ചേർത്തു.















