തൃശൂർ: വടക്കഞ്ചേരി വാൽക്കുളമ്പ് സ്വദേശിനിയായ നഴ്‌സ് മരിച്ച സംഭവം ബ്ലാക്ക്മെയിൽ ജിഹാദെന്ന് ആക്ഷേപം. വടക്കഞ്ചേരി വാല്‍ക്കുളമ്പ് ജോണിന്റെ മകള്‍ ലെന ജോണാണ് കഴിഞ്ഞ ചൊവ്വാഴ്ച എറണാകുളത്തുവെച്ച് മരിച്ചത്. കുഴിമന്തി കഴിച്ചതിനെ തുടർന്ന് മരിച്ചുവെന്നാണ് കൂടെയുണ്ടായിരുന്ന അർഷാദും സുഹൈറും ബന്ധുക്കളെ അറിയിച്ചത്
ആലുവയിലെ നജാസ് ആശുപത്രിയിൽ ആണ് ലെനക്ക് ആദ്യം ചികിത്സ നൽകിയത്. നജാസ് ആശുപത്രിയിൽ നിന്നും മരിച്ച ശേഷമാണ് ലെനയെ എത്തിച്ചതെന്നാണ് രാജഗിരി ആശുപത്രിയുടെ റിപ്പോർട്ട്. ലെനയുടെ ഫോൺ അടക്കം തിരികെ നൽകാൻ ആലുവ പോലീസ് തയ്യാറായിട്ടില്ല. പോസ്റ്റ്മോർട്ടം ചെയ്യുന്ന ദിവസം കളമശ്ശേരി മെഡിക്കൽ കോളേജിൽ വിവിധ വാഹനങ്ങളിൽ പലരും എത്തിയെന്നും ലെനയുടെ കുടുംബ സുഹൃത്തുക്കൾ ആരോപിച്ചു. ലെനക്കൊപ്പമുണ്ടായിരുന്ന അര്‍ഷാദ്, സുഹൈന്‍ എന്നിവർ ആരാണെന്ന് പോലീസ് വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
അർഷാദും സുഹൈനും ഡോക്ടർ എന്ന വ്യാജേനയാണ് പെൺകുട്ടിയുടെ വീട്ടുകാരെ വിളിച്ച് വിവരം അറിയിച്ചിരുന്നത്. തുടർന്ന് ഇവർ ആശുപത്രിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ആശുപത്രിയിൽ ജീവനക്കാർ ഇവരെ തടഞ്ഞു വയ്‌ക്കുകയായിരുന്നു.
എറണാകുളത്ത് ഐഇഎൽടിഎസ് പരീക്ഷ എന്നാണ് ലെന സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാൽ ഈ പരീക്ഷ ഒരു വർഷം മുമ്പ് പാസായതാണെന്ന് ബന്ധുക്കൾ പറഞ്ഞു. അതിനിടെ മരിക്കുന്നതിന് മുൻപ് ആലുവയിലെ ഓസോൺ ഹോട്ടലിൽ പെൺകുട്ടി മൂന്നുദിവസം താമസിച്ചിരുന്നു എന്നും സൂചനയുണ്ട്. അര്‍ഷാദ്, സുഹൈന്‍ എന്നിവരെകുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ലെനയുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.















