ആലപ്പുഴ : അമ്പലപ്പുഴയിലെ യു ഡിഎ ഫ് സ്ഥാനാര്‍ത്ഥി ജി സുധാകരന്റെ ഡ്രൈവര്‍ക്ക് ഫോണിൽ വധഭീഷണി വന്നതായി പരാതി. പുന്നപ്ര നോര്‍ത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കരിപ്പുറത്ത് വീട്ടില്‍ പ്രദീപ്കുമാറിനാണ് രണ്ട് ഫോണുകളില്‍ നിന്ന് വധ ഭീഷണിയുണ്ടായെന്ന് പറയപ്പെടുന്നത്. പുന്നപ്ര സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റി അംഗമാണ് പ്രദീപ്. ഇന്നലെ രാവിലെയാണ് ആരോ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി പറയുന്നത്.
ജി സുധാകരന് വേണ്ടി പ്രവര്‍ത്തിച്ചാല്‍ വീട്ടില്‍ക്കയറി വെട്ടിക്കൊല്ലും എന്നു ഭീഷണിപ്പെടുത്തി എന്നാണ് പ്രദീപ്കുമാറിന്റെ പരാതി. നാല് തവണ ഭീഷണി വന്നുവെന്നും പ്രദീപ് പരാതിയില്‍ പറയുന്നു. സിപിഎം സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് യു ഡി എഫ് ക്യാമ്പിലെത്തിയ ജി സുധാകൻ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന ലേബലിൽ ആണ് മത്സരിക്കുന്നത്.
അപകീർത്തികരമായ പ്രസ്താവന നടത്തിയ ജി സുധാകരൻ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണം എന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി നോട്ടീസ് അയച്ചിരുന്നു. അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരൻ, അഭിമുഖത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നും അതിൽ അരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും പ്രസ്താവന തിരുത്തി ക്ഷമാപണം നടത്തണമെന്നും ആവശ്യത്തിലുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി മണ്ണ് മാഫിയയുടെ ഭാഗം എന്നായിരുന്നു ജി സുധാകരൻ പറഞ്ഞത്. ഇതിനെതിരെയാണ് വക്കീൽ നോട്ടീസ്.
ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്താണെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവല്‍ പറഞ്ഞിരുന്നു. സുധാകരന്‍ വായില്‍ തോന്നുന്നത് വിളിച്ചു പറയരുതെന്നും താന്‍ ചെയ്ത ഹീന പ്രവര്‍ത്തികള്‍ തങ്ങള്‍ക്കും പറയേണ്ടി വരുമെന്നും ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിചിരുന്നു.
മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സഖാവ് സി എസ് സുജാതയും, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ആയിട്ടുള്ള സഖാവ് എം ശിവപ്രസാദും, സംസ്ഥാന നേതൃത്വ നിരയിലേക്ക് വന്നത് സഖാവ് സജി ചെറിയാന്‍ സംസ്ഥാന നേതാവായതിനുശേഷമാണ്. ശ്രീ ജി സുധാകരന്‍ ഇന്നും ആലപ്പുഴ ജില്ലയിലെ നേതാവായിരുന്നുവെങ്കില്‍ രണ്ടാളുകള്‍ക്കും സംസ്ഥാന ഭാരവാഹികള്‍ ആകാനുള്ള അവസരം ഉണ്ടാകുമായിരുന്നില്ല. വായില്‍ തോന്നുന്നത് വിളിച്ചു പറയുമ്പോള്‍ താന്‍ ചെയ്ത ഹീന പ്രവര്‍ത്തികളെ സംബന്ധിച്ച് ഞങ്ങള്‍ക്കും പറയേണ്ടി വരും. അത് അതൊക്കെ പറഞ്ഞാല്‍ തലയില്‍ മുണ്ട് ഇട്ട് നടക്കേണ്ടി വരും അത് ഓര്‍മ്മയുണ്ടാവണം. അധികാര കൊതി മൂത്ത് ആലപ്പുഴ ജില്ലയിലെ സിപിഐഎമ്മിനെയും ബഹുജന സംഘടനാ നേതാക്കന്മാരെയും ആക്രമിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന ശ്രീ ജി സുധാകരന്‍ ഒരു Political Psychopath ആണ്..’, ജെയിംസ് സാമുവല്‍ ഫേസ്‌ബുക്കിൽ കുറിച്ചു.















